ഒൻപത് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ലങ്കൻ സേന പിടികൂടി

01:52 AM Jan 11, 2021 | Deepika.com
രാമേശ്വരം: അതിർത്തിലംഘിച്ചു മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് ഒൻപത് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പിടികൂടി. ഇവരുടെ ബോട്ട് പിടിച്ചെടുത്തു. വലകൾ നശിപ്പിച്ചു. നെടുന്തീവിനു സമീപമായിരുന്നു സംഭവം.

ശനിയാഴ്ച കച്ചത്തീവിനു സമീപം മത്സ്യബന്ധനത്തിലേർപ്പെട്ടിരുന്നവരുടെ 20 യന്ത്രവത്കൃത ബോട്ടുകളിലെ വലകൾ ലങ്കൻ സേന പിടിച്ചെടുത്തു നശിപ്പിച്ചിരുന്നു.

പ്രശ്നത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല സമരം നടത്തുമെന്ന് ഫിഷർമെൻ അസോസിയേഷൻ പ്രതിനിധി സേസുരാജ പറഞ്ഞു. 52 മത്സ്യത്തൊഴിലാളികളാണ് ലങ്കൻ സേന അനധികൃതമായി തടങ്കലിലാക്കിയിരിക്കുന്നത്.

ഇവരെ വിട്ടുകിട്ടുന്നതുവരെ സമരം തുടരും. ആദ്യഘട്ടമായി എണ്ണൂറോളം ബോട്ടുകളും അയ്യായിരത്തോളം തൊഴിലാളികളും കടലിൽ ഇറക്കില്ലെന്നും സേസുരാജ കൂട്ടിച്ചേർത്തു.