കർഷക പ്രതിഷേധം സംഘർഷത്തിന് വഴിമാറരുത്: രൂക്ഷ വിമർശനവുമായി ഹരിയാന മുഖ്യമന്ത്രി

07:44 PM Jan 10, 2021 | Deepika.com
ന്യൂഡൽഹി: ഹരിയാനയിലും, പഞ്ചാബിലും കർഷകർ നടത്തിയ പ്രതിഷേധം അക്രമത്തിൽ കലാശിച്ചതിനു പിന്നാലെ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ. കർഷക സമരം നടത്തുന്നവർ തുറന്നുകാട്ടപ്പെടുകയാണ് ഇത്തരം പ്രതിഷധങ്ങളിലൂടെയെന്ന് അദ്ദേഹം പറഞ്ഞു. ഇന്നത്തെ പ്രതിഷേധത്തിനും സംഘർഷത്തിനുമെല്ലാം പിന്നിൽ കോൺഗ്രസിനും ഇടതു പാർട്ടികൾക്കും പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

പ്രതീകാത്മക സമരം മാത്രമാണ് ഇന്ന് നടത്തുകയെന്നാണ് കർഷക സംഘടനകൾ അറിയിച്ചിരുന്നത്. അത് ഇത്തരത്തിൽ സംഘർഷത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കർഷക നേതാക്കൾ പറഞ്ഞ വാക്ക് പാലിച്ചില്ല ഖട്ടാർ കുറ്റപ്പെടുത്തി. അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ രാജ്യത്ത് എല്ലാവർക്കും അധികാരമുണ്ട്. എന്നാൽ, അത് അക്രമത്തിന്‍റെ മാർഗത്തിലൂടെ ആകരുതെന്നും അദ്ദേഹം ആവർത്തിച്ചു.

കോവിഡ് ആയിട്ട്കൂടി കർഷക സമരത്തിനെത്തുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കാത്തത് തങ്ങൾ അവരുടെ അഭിപ്രായത്തെ മാനിക്കുന്നതിനാലാണ്. കർഷകരെ യഥാർഥത്തിൽ പിന്തുണക്കുന്നവരാണ് ഇന്നത്തെ പ്രതിഷേധനത്തിനും അക്രമത്തിനും പിന്നിലെന്ന് കരുതുന്നില്ല. എന്നാൽ, ഇത്തരം സംഭവങ്ങൾ സമരമുഖത്തുള്ളവർക്ക് ദുഷ്പേര് സമ്മാനിക്കുക‍യേ ഉള്ളു ഖട്ടാർ പറഞ്ഞു.

ഹരിയാനയിലെ കർണാലിൽ കാർഷിക നിയമങ്ങളെ അനുകൂലിച്ച് ഖട്ടാറിന്‍റെ നേതൃത്വത്തിൽ നടത്താനിരുന്ന മഹാപഞ്ചായത്ത് സംഘർഷത്തെത്തുടർന്ന് റദ്ദാക്കിയിരുന്നു. ബിജെപിയാണ് പരിപാടി സംഘടിപ്പിച്ചത്. സംഘർഷമുണ്ടായതിനെ തുടർന്ന് വേദി തകർന്നിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രി പരിപാടി റദ്ദാക്കിയതായി അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിക്കുകയായിരുന്നു

നൂറു കണക്കിന് കർഷകർ ട്രാക്ടറിൽ കിസാൻ മഹാപഞ്ചായത്ത് നടത്താനിരുന്ന വേദിയിലേക്ക് എത്തി. പ്രതിഷേധക്കാർക്ക് നേരെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. പോലീസ് ലാത്തി വീശി. തുടർന്ന് പ്രതിഷേധം സംഘർഷത്തിന് കാരണമായി.