എംപി സ്ഥാനം രാജിവച്ചത് രാഷ്ട്രീയ ധാർമികത കണക്കിലെടുത്ത്: ജോസ് കെ. മാണി

12:00 PM Jan 10, 2021 | Deepika.com
കോട്ടയം: ഒരു പാർട്ടിയും എൽഡിഎഫ് മുന്നണി വിട്ടുപോകരുതെന്നാണ് ആഗ്രഹമെന്നു കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ. മാണി എംപി. ഇതിലും വലിയ പ്രതിസന്ധികൾ സിപിഎം നേതൃത്വം നൽകുന്ന മുന്നണി പരിഹരിച്ചിട്ടുണ്ടെന്നും നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നാണ് വിശ്വാസമെന്നും ജോസ് കെ മാണി പറഞ്ഞു.

പാലാ സീറ്റിന്‍റെ കാര്യത്തിലുൾപ്പെടെ ചർച്ചകൾ നടന്നിട്ടില്ല. ഇടതുമുന്നണിയിൽ സീറ്റ് വിഭജന ചർച്ച തുടങ്ങിയിട്ടു പോലുമില്ല. അതുകൊണ്ടുതന്നെ അതിനെക്കുറിച്ച് ഇപ്പോൾ പറയാനാകില്ലെന്നും ജോസ് കെ. മാണി പറഞ്ഞു.

രാഷ്ട്രീധാർമികത കണക്കിലെടുത്താണ് എംപി സ്ഥാനം രാജിവച്ചതെന്നും യുഡിഎഫിൽ ചേർന്നു പ്രവർത്തിക്കുന്പോൾ ലഭിച്ച സ്ഥാനം രാജിവയ്ക്കുമെന്നു നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതാണെന്നും പറഞ്ഞ ജോസ് കെ. മാണി, സാങ്കേതിക കാരണങ്ങൾ മൂലമാണു രാജി വൈകിയതെന്നും കൂട്ടിച്ചേർത്തു. പാലാ സീറ്റുമായി ഇതിനെ ബന്ധിപ്പിക്കരുതെന്നും അദ്ദേഹം അഭ്യർഥിച്ചു.