ജയിച്ച പാർട്ടി തോറ്റ പാർട്ടിക്ക് സീറ്റുകൊടുക്കണമെന്ന് പറയുന്നതിൽ എന്ത് യുക്തി: എൻസിപി

11:34 AM Jan 10, 2021 | Deepika.com
കോട്ടയം: ജയിച്ച പാർട്ടി തോറ്റ പാർട്ടിയ്ക്ക് സീറ്റ് കൊടുക്കണമെന്ന് പറയുന്നതിൽ എന്ത് യുക്തിയാണുള്ളതെന്ന് എൻസിപി സംസ്ഥാന പ്രസിഡന്‍റ് പീതാംബരൻ മാസ്റ്റർ. പാലാ എന്നല്ല ഒരു സീറ്റും വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എ.കെ. ശശീന്ദ്രൻ പറഞ്ഞിട്ടാണ് ഒറ്റപ്പെട്ട യോഗങ്ങൾ നടക്കുന്നതെന്ന് കരുതുന്നില്ല. പാല സീറ്റ് വിട്ടുകൊടുക്കില്ല. പാലായിൽ കഴിഞ്ഞ 20 വർഷംകൊണ്ട് ക്രമമായ സംഘടനാപ്രവർത്തനത്തിലൂടെ ശക്തിപ്പെടുത്തി വളർത്തിയെടുത്ത പാർട്ടിയാണിത്.

കെ.എം. മാണിക്കെതിരെ വർഷങ്ങളായി മത്സരിച്ച് അദ്ദേഹത്തിന്‍റെ ഭൂരിപക്ഷം കുറച്ചുകൊണ്ടുവന്നു. മാണി ജീവിച്ചിരിക്കുമ്പോൾ തന്നെ അവസാന തിരഞ്ഞെടുപ്പിൽ 4,700 വോട്ടിനാണ് അദ്ദേഹം ജയിച്ചത്. കെ.എം. മാണിയുടെ മരണത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ എൻസിപി വിജയിക്കുകയും ചെയ‌്തു.

എന്നിട്ടിപ്പോൾ ജയിച്ച പാർട്ടി, തോറ്റ പാർട്ടിയ‌്ക്ക് സീറ്റുകൊടുക്കണമെന്നു പറയുന്നതിൽ എന്ത് യുക്തിയാണുള്ളത്. അതിന് ന്യായീകരണമില്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം പാലാ സീറ്റ് വിട്ടുകൊടുക്കുന്ന പ്രശ‌്നമേയില്ല. കാലങ്ങളായി മത്സരിച്ച് വിജയിക്കുന്ന ഒരു സീറ്റും വിട്ടുകൊടുക്കില്ലെന്നും പീതാംബരൻ മാസ്റ്റർ വ്യക്തമാക്കി.