കെവിൻ കേസ് പ്രതിക്ക് ജയിലിൽ മർദ്ദനം: മൂന്ന് ഉദ്യോഗസ്ഥർക്കെതിരേ നടപടി

03:03 PM Jan 09, 2021 | Deepika.com
തിരുവനന്തപുരം: കെവിൻ വധക്കേസിലെ പ്രതിക്ക് ജയിലിൽ മർദ്ദനമേറ്റ സംഭവത്തിൽ മൂന്ന് ഉ്ദ്യോഗസ്ഥർക്കെതിരേ നടപടി. അന്വേഷണ വിധേയമായി മൂന്ന് ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസർമാരെ സ്ഥലം മാറ്റാൻ ജയിൽ ഡിഐജി റിപ്പോർട്ട് നൽകി.

ഹൈക്കോടതി നിർദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോർട്ട് തിരുവനന്തപുരം സെഷൻസ് കോടതിയിൽ സമർപ്പിച്ചു. മെഡിക്കൽ രേഖകൾ അടക്കം പരിശോധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും ജയിൽ ഡിഐജിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

കേസിലെ ഒൻപതാം പ്രതി ടിറ്റോ ജെറോമിനെ പൂജപ്പുര സെൻട്രൽ ജയിലിൽ വച്ച് സഹതടവുകാർ ക്രൂരമായി മർദ്ദിച്ചുവെന്ന പരാതിയിൽ ഹൈക്കോടതി കഴിഞ്ഞ ദിവസം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

മർദ്ദനമേറ്റ തന്നെ ചികിത്സ നൽകാതെ ജയിൽ അധികൃതർ സെല്ലിൽ അടച്ചുവെന്നായിരുന്നു പ്രതിയുടെ പരാതി. ജില്ലാ ജഡ്ജിയോടും ഡിഎംഒയോടും ഉടൻ ജയിലിൽ എത്തി വിവരങ്ങൾ ശേഖരിക്കാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.