അയ്യപ്പനെ കസ്റ്റംസ് വിട്ടയച്ചു; ചോദ്യം ചെയ്തത് ഒന്‍പതു മണിക്കൂര്‍

08:51 PM Jan 08, 2021 | Deepika.com
കൊച്ചി: ഡോളര്‍ കടത്തു കേസില്‍ സ്പീക്കറുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ കസ്റ്റംസ് ചോദ്യം ചെയ്തു വിട്ടയച്ചു. അയ്യപ്പനെ ഒൻപത് മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് വിട്ടയച്ചത്.

ഇദ്ദേഹത്തെ ഇനിയും വിളിപ്പിക്കേണ്ടതില്ലെന്നാണ് കസ്റ്റംസിന്‍റെ തീരുമാനം. രാവിലെ പത്തിന് ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകിട്ട് 7.15 ഓടെയാണ് അവസാനിച്ചത്.

സ്വപ്‌ന സുരേഷിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അയ്യപ്പനെ ചോദ്യം ചെയ്തത്. യുഎഇ കോണ്‍സുലേറ്റില്‍ സ്പീക്കറുടെ ഓഫീസില്‍ നിന്ന് പാഴ്‌സലുകള്‍ എത്തിയതുമായി ബന്ധപ്പെട്ട് അയ്യപ്പന് അറിയാമെന്നാണ് കസ്റ്റംസിന് കിട്ടിയിരുന്ന മൊഴി.

മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ സ്പീക്കറുമായി ബന്ധപ്പെട്ട വിദേശയാത്രകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചോദ്യങ്ങളായി ഉയര്‍ന്നു. സ്വര്‍ണക്കടത്തിലെ പ്രതികളായ സ്വപ്‌ന സുരേഷും സന്ദീപും മറ്റു പ്രതികളുമായിട്ടുള്ള ബന്ധം, വിദേശയാത്രകള്‍, ഇതില്‍ സ്പീക്കറുടെ ഇടപെടല്‍, സ്പീക്കറും സ്വപ്‌നയുമായിട്ടുള്ള സൗഹൃദം എല്ലാം കടന്നു കടന്നുവന്നുവെങ്കിലും വ്യക്തമായ ഉത്തരം നല്കാന്‍ അയ്യപ്പന്‍ തയാറായില്ല.

മൂന്നു പ്രാവശ്യത്തെ നോട്ടീസിനു ശേഷമാണ് അയ്യപ്പന്‍ ചോദ്യം ചെയ്യലിന് എത്തിയത്. രാവിലെ തന്നെ കൊച്ചിയിലെത്തി കസ്റ്റംസ് ഓഫീസില്‍ ഹാജരായി. പത്തിനു ചോദ്യം ചെയ്യല്‍ ആരംഭിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടു തവണ നോട്ടീസ് നല്‍കിയപ്പോഴും വിവിധ കാരണങ്ങള്‍ പറഞ്ഞ് അയ്യപ്പന്‍ ഒഴിഞ്ഞു മാറിയിരുന്നു.