യുവമോർച്ചയുടെ നിയമസഭാ മാർച്ചിൽ സംഘർഷം

12:46 PM Jan 08, 2021 | Deepika.com
തിരുവനന്തപുരം: സ്പീക്കറുടെ രാജി ആവശ്യപ്പെട്ടും സർക്കാരിനെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായും യുവമോർച്ച നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ നേരിയ സംഘർഷം.

ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്കെതിരേ പോലീസ് അഞ്ച് റൗണ്ട് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി.

രാവിലെ നിയമസഭാ സമ്മേളനം നടക്കുമ്പോൾ രണ്ടു തവണ യുവമോർച്ച പ്രവർത്തകർ നിയമസഭാ കവാടത്തിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ചിരുന്നു. ഇവരെ പിന്നീട് അറസ്റ്റ് ചെയ്തു മാറ്റുകയായിരുന്നു.