യുപി കൂട്ടമാനഭംഗക്കൊല: വനിതാ കമ്മീഷൻ അംഗങ്ങൾ കുടുംബാംഗങ്ങളെ സന്ദർശിച്ചു

02:31 AM Jan 08, 2021 | Deepika.com
ബദാവുൻ: ക്ഷേത്രപൂജാരിയും മറ്റു രണ്ടുപേരും ചേർന്നു കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ അങ്കണവാടി വർക്കറുടെ കുടുംബാംഗങ്ങളെ ദേശീയ വനിതാ കമ്മീഷൻ അംഗങ്ങൾ സന്ദർശിച്ചു.

പോലീസ് നടപടിയിൽ കമ്മീഷനംഗങ്ങൾ അതൃപ്തി രേഖപ്പെടുത്തി. ഹീനമായ കുറ്റകൃത്യമാണിതെന്നും പ്രതികൾക്കെതിരേ കടുത്ത നടപടി വേണമെന്നും ഇവർ ആവശ്യപ്പെട്ടു.

ഞായറാഴ്ച ക്ഷേത്രദർശനത്തിനുപോയ അങ്കണവാടി വർക്കറെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ക്ഷേത്രത്തിനു സമീപമുള്ള കിണറ്റിൽ വീണെന്നു നാട്ടുകാരെ ധരിപ്പിച്ച് പൂജാരി മൃതദേഹം ഇവരുടെ വീട്ടിലെത്തിച്ചു.

പോസ്റ്റ്മോർ‌ട്ടം റിപ്പോർട്ടിൽ ഇവർ അതിക്രൂരമായി മാനഭംഗത്തിനിരയായെന്നു കണ്ടെത്തിയതിനു പിന്നാലെ പൂജാരി ഒളിവിൽപോയി. മറ്റു രണ്ടുപേരെയും ചൊവ്വാഴ്ച പോലീസ് പിടികൂടി. കുടുംബത്തിലെ ഏക വരുമാനമാർഗമായിരുന്നു ഇവരുടെ ജോലി.

പ്രതികൾ ഗൂഢാലോചന നടത്തിയാണു കൊല നടത്തിയെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.