കൊച്ചി: കോതമംഗലം പള്ളി കേസിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. കോതമംഗലം മര്‍ത്തോമന്‍ ചെറിയ പള്ളി സിആർപിഎഫിനെ ഉപയോഗിച്ച് ഏറ്റെടുക്കണമെന്ന ഉത്തരവാണ് ഡിവിഷന് ബഞ്ച് തടഞ്ഞത്.
പള്ളി എട്ടിനകം ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറിയില്ലെങ്കില്‍ കേന്ദ്ര സേനയുടെ സഹായം തേടുമെന്ന സിംഗിള്‍ബെഞ്ചിന്റെ വിധിക്കെതിരേ സര്‍ക്കാര്‍ നല്കിയ അപ്പീലിലാണ് നടപടി. സര്‍ക്കാരിനു വേണ്ടി എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസാണ് അപ്പീല്‍ നല്‍കിയത്.
സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കേസ് 15-ന് പരിഗണിക്കും. കോടതിയലക്ഷ്യഹര്ജിയിലെ ഉത്തരവിന്റെ നിയമസാധുതയും പരിശോധിക്കും. പള്ളി ഏറ്റെടുത്തു നല്‍കണമെന്ന വിധി നടപ്പാക്കിയില്ലെന്നാരോപിച്ച് ഓര്‍ത്തഡോക്സ് വിഭാഗം വികാരി ഫാ. തോമസ് പോള്‍ റമ്പാന് നല് കിയ കോടതിയിലക്ഷ്യ ഹര്‍ജിയില്‍ ഡിസംബര്‍ എട്ടിനാണ് സിംഗിള്‍ ബെഞ്ച് വിധി പ്രസ്താവിച്ചത്. സര്‍ക്കാരിനെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു.
ഇന്നലെ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ പരിഗണിക്കുന്നതില്‍നിന്ന് ഡിവിഷന് ബെഞ്ച് പിന്മാറിയിരുന്നു. ജസ്റ്റീസ് സി.ടി. രവികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് പിന്മാറിയത്. ഇന്നു മറ്റൊരു ഡിവിഷന് ബെഞ്ചാണ് കേസ് പരിഗണിച്ചത്.
കോതമംഗലം പള്ളി കേസ്; ഏറ്റെടുക്കൽ ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു
06:31 PM Jan 07, 2021 | Deepika.com