ശബരി പാത യാഥാർഥ്യമാകുന്നു, ചെലവിന്‍റെ പകുതി സംസ്ഥാനം വഹിക്കും

07:07 PM Jan 06, 2021 | Deepika.com
തിരുവനന്തപുരം: അങ്കമാലി- ശബരി റെയിൽപാതയുടെ മൊത്തം ചെലവിന്‍റെ 50 ശതമാനം സംസ്ഥാനം ഏറ്റെടുത്ത് കിഫ്ബി മുഖേന തുക ലഭ്യമാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. 2,815 കോടിയാണ് പദ്ധതിയുടെ മൊത്തം ചെലവ്.

1997- 98 ലെ റെയിൽവെ ബജറ്റിൽ പ്രഖ്യാപിച്ചതാണ് എരുമേലി വഴിയുള്ള ശബരിപാത. ശബരിമല ദർശനത്തിന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന തീർഥാടകരുടെ സൗകര്യവും സംസ്ഥാനത്തിന്‍റെ തെക്കുകിഴക്ക് ഭാഗങ്ങളുടെ വികസനവും മുന്നിൽ കണ്ടാണ് പദ്ധതി വിഭാവനം ചെയ്തത്. എന്നാൽ പദ്ധതി നടപ്പാക്കാൻ റെയിൽവേ താല്പര്യം കാണിച്ചില്ല. പദ്ധതി പ്രഖ്യാപിക്കുന്പോൾ ചെലവ് 517 കോടി രൂപയായിരുന്നതാണ് ഇന്ന് 2815 കോടി രൂപയായി ഉയർന്നത്.

നിർമാണച്ചെലവിന്‍റെ പകുതി സംസ്ഥാനം വഹിക്കണമെന്ന് പിന്നീട് റെയിൽവേ നിലപാടെടുത്തു. ദേശീയ തീർഥാടന കേന്ദ്രമെന്ന നിലയിൽ റെയിൽവേയുടെ ചെലവിൽ തന്നെ പദ്ധതി നടപ്പാക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.

ചെലവിന്‍റെ പകുതി ഏറ്റെടുക്കാന്‍ സംസ്ഥാനം തയാറാകണമെന്ന നിലപാടില്‍ റെയില്‍വേ ഉറച്ചുനിന്നു. ഈ സാഹചര്യത്തിലാണ് പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്ത് ചെലവിന്‍റെ പകുതി വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് മന്ത്രിസഭായോഗത്തിന് ശേഷം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

അങ്കമാലി- ശബരി പാതയുടെ നടത്തിപ്പും പരിപാലനവും റെയിൽവേ മന്ത്രാലയം നിർവഹിക്കണം, പാതയിലുൾപ്പെടുന്ന സ്റ്റേഷനുകളുടെ വികസനം പൊതു- സ്വകാര്യ പങ്കാളിത്തമുള്ള പ്രത്യേക കന്പനി വഴി നടപ്പാക്കണം, വരുമാനത്തിൽ ചെലവ് കഴിച്ചുള്ള തുക സംസ്ഥാനവും റെയിൽവേയും 50:50 അനുപാതത്തിൽ പങ്കിടണം എന്നീ വ്യവസ്ഥകളോടെയാണ് 50 ശതമാനം ചെലവ് വഹിക്കാൻ തീരുമാനിച്ചത്.