വൈറ്റില മേൽപ്പാലം തുറന്ന സംഭവം: നാല് പേർ റിമാൻഡിൽ

03:28 PM Jan 06, 2021 | Deepika.com
കൊച്ചി: ഉദ്ഘാടനത്തിന് മുൻപേ വൈറ്റില മേൽപ്പാലത്തിൽ വാഹനങ്ങൾ കയറിയ സംഭവത്തിൽ അറസ്റ്റിലായ നാല് പേരെയും കോടതി റിമാൻഡ് ചെയ്തു. എറണാകുളം ജില്ലാ കോടതിയാണ് ഇവരെ റിമാൻഡ് ചെയ്തത്.

വി ഫോര്‍ കൊച്ചി പ്രവര്‍ത്തകരായ നിപുണ്‍ ചെറിയാന്‍, സൂരജ്, ആഞ്ചലോസ്, റാഫേല്‍ എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. പണം കോടതിയിൽ കെട്ടിവയ്ക്കാമെന്നും ഏത് വ്യവസ്ഥയും സ്വീകാര്യമാണെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചെങ്കിലും ജാമ്യം ലഭിച്ചില്ല. ഇവർക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർക്കുകയും ചെയ്തു.

ഒമ്പതിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കേ ചൊവ്വാഴ്ച രാത്രി ഏഴോടെയാണ് വാഹനങ്ങള്‍ പാലത്തിലൂടെ കയറിയത്. പാലത്തിലെ ബാരിക്കേഡ് നീക്കി ചിലര്‍ ആലപ്പുഴ ഭാഗത്തു നിന്നുള്ള വാഹനങ്ങളാണ് കടത്തിവിട്ടത്.

എന്നാല്‍ പാലത്തിന്‍റെ മറുവശം പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് അടച്ച ശേഷം വാഹനങ്ങള്‍ തിരികെ ഇറക്കി. ഇതിനെത്തുടര്‍ന്ന് പ്രദേശത്ത് മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് രൂപപ്പെട്ടിരുന്നു. അതിനിടെ പാലത്തില്‍ വാഹനങ്ങള്‍ കയറ്റിയ ഏതാനും ഉടമകള്‍ക്കെതിരേ പോലീസ് നടപടി തുടങ്ങിയെന്നാണ് സൂചന.