തിരുവനന്തപുരം: മൊബൈൽ ആപ്പ് വഴി വായ്പ നൽകി തട്ടിപ്പു നടത്തുന്ന സംഘങ്ങളുടെ പ്രവർത്തനം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നു ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.
ഹൈടെക് ക്രൈം എൻക്വയറി സെൽ അന്വേഷണത്തിൽ പോലീസിനെ സഹായിക്കും. തട്ടിപ്പിനു പിന്നിൽ വിദേശികൾ ഉൾപ്പെടെയുള്ള സംഘമാണു പ്രവർത്തിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഇതിനു പിന്നിലുണ്ട്. ഈ സാഹചര്യത്തിൽ ഇന്റർപോൾ, സിബിഐ എന്നിവയുടേയും സഹായം തേടുമെന്നും ഡിജിപി അറിയിച്ചു.
മൊബൈൽ ആപ്പ് ഉപയോഗിച്ച് വായ്പ എടുത്തവരിൽ ചിലർ അമിതപലിശ കാരണം പണം തിരിച്ചടയ്ക്കാനാവാതെ ആത്മഹത്യ ചെയ്ത സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണു തീരുമാനം.
മൊബൈൽ ആപ്പ് വഴി വായ്പ നൽകി തട്ടിപ്പ്, ആത്മഹത്യ: അന്വേഷണം ക്രൈംബ്രാഞ്ചിന്
01:25 PM Jan 06, 2021 | Deepika.com