തിരുവനന്തപുരം: ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനിടെ തീപൊള്ളലേറ്റു മരിച്ച രാജൻ നെയ്യാറ്റിൻകരയിലെ ഭൂമി കൈയേറിയതെന്നു തഹസിൽദാർ. ഇതു സംബന്ധിച്ചു തഹസിൽദാർ കളക്ടർക്കു റിപ്പോർട്ട് സമർപ്പിച്ചു.
ഭൂമി പുറന്പോക്കാണെന്ന വാദം തെറ്റാണെന്നാണു തഹസിൽദാറിന്റെ റിപ്പോർട്ട്. സുഗന്ധി എന്നയാളിൽനിന്നു വസന്ത ഭൂമി വില കൊടുത്തു വാങ്ങിയതാണ്. ഭൂമിയുടെ വിൽപന സാധുവാണോയെന്നതു സർക്കാർ പരിശോധിക്കണമെന്നും റിപ്പോർട്ടിലുണ്ട്.
തർക്ക വസ്തുവായ നാലു സെന്റ് പരാതിക്കാരിയായ വസന്തയുടെ ഉടമസ്ഥതയിലുള്ളതാണെന്ന് അതിയന്നൂർ വില്ലേജ് ഓഫിസ് സ്ഥിരീകരിച്ചിരുന്നു. തൊട്ടടുത്തു വസന്ത താമസിക്കുന്ന വീട് അടങ്ങിയ എട്ടു സെന്റ് കൊച്ചുമകൻ ശരത്കുമാറിന്റെ പേരിലാണെന്നും വിവരാവകാശരേഖയുണ്ട്.
ചെറുമകൻ ശരത്കുമാറിന് എട്ടു വയസുള്ളപ്പോൾ 2007ലാണു വസന്ത വസ്തു വാങ്ങുന്നത്. ഇതേ ഭൂമി മറ്റു മൂന്നു പേരുടെ പേരിലാണെന്നു കാണിച്ച് നെയ്യാറ്റിൻകര താലൂക്ക് ഓഫിസിൽ നിന്നു വിവരാവകാശ രേഖ രാജനു നൽകിയതു നേരത്തെ വാർത്തയായിരുന്നു. ഈ തെറ്റായ രേഖയെ ആശ്രയിച്ചായിരുന്നു പുറന്പോക്ക് ഭൂമി സ്വന്തമാക്കാൻ രാജൻ പോരാട്ടം നടത്തിയത്.
ഒഴിഞ്ഞു കിടന്ന ഭൂമിയിൽ രാജൻ ഷെഡ് നിർമിച്ച് കുടുംബത്തോടൊപ്പം താമസം തുടങ്ങിയത് ഒന്നര വർഷം മുന്പായിരുന്നു. മാസങ്ങൾക്കുശേഷം അയൽവാസിയായ വസന്ത, ഇതു തന്റെ ഭൂമിയാണെന്നവകാശപ്പെട്ടു കോടതിയെ സമീപിച്ചു. രാജൻ ഡിസംബർ 22-നു കൈയേറ്റ ഭൂമി ഒഴിയണമെന്നായിരുന്നു നെയ്യാറ്റിൻകര മുൻസിഫ് കോടതിയുടെ വിധി.
കൈയേറ്റ ഭൂമിയിൽനിന്നും രാജനെ ഒഴിപ്പിക്കാനായ നെയ്യാറ്റിൻകര എസ്ഐയും കോടതിയിലെ ഉദ്യോഗസ്ഥരുമെത്തിയപ്പോഴായിരുന്നു ആത്മഹത്യ ഭീഷണി. മൂന്നു സെൻറഭൂമിയിൽ ഷെഡ് കെട്ടിതാമസിക്കുന്ന രാജൻ ഭാര്യയൊമൊത്ത് ശരീരത്തിൽ പെട്രോളൊഴിച്ച് ഭീഷണിമുഴക്കുകയാിരുന്നു. ഇവർ രണ്ടു പേരും പിന്നീട് മരിച്ചു.
വസന്തയുടെ ഭൂമി രാജൻ കൈയേറിയത്; കളക്ടർക്കു തഹസിൽദാരുടെ റിപ്പോർട്ട്
11:50 AM Jan 06, 2021 | Deepika.com