തൃശൂർ: യുഎപിഎ കേസിലെ തടവുകാരി ആത്മഹത്യക്കു ശ്രമിച്ചു. എൻഐഎ കോടതി ശിക്ഷിച്ച ബിഹാർ സ്വദേശിനി യാസ്മിൻ മുഹമ്മദ് സാഹിദാണ് വിയ്യൂർ വനിതാ ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ചത്.
തീവ്രവാദ സംഘടനയായ ഐഎസിലേക്കു മലയാളി യുവാക്കളെ റിക്രൂട്ട് ചെയ്തു വിദേശത്തേക്കു കടത്തിയ കേസിലെ മുഖ്യപ്രതിയാണു യാസ്മിൻ. കാസർഗോഡ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഏഴു വർഷത്തേക്കാണ് ഇവരെ ശിക്ഷിച്ചത്.
2018 മാർച്ചിലാണ് ഇവരെ വിയ്യൂരിലെത്തിച്ചത്. കേസിൽ ഒന്നാം പ്രതിയായ തൃക്കരിപ്പൂർ ഉടുന്പുന്തല സ്വദേശി അബ്ദുൾ റാഷിദിന്റെ രണ്ടാം ഭാര്യയാണു യാസ്മിൻ. അബ്ദുൾ റാഷിദ് ഇപ്പോഴും അഫ്ഗാനിസ്ഥാനിലാണ്.
ഐഎസിലേക്കു യുവാക്കളെ കടത്തിയ യുവതി ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ചു
10:32 AM Jan 06, 2021 | Deepika.com