കൗമാരക്കാരൻ മകനെ ലൈംഗികമായി പീഡിപ്പിച്ച യുവതി അറസ്റ്റിൽ; സംസ്ഥാനത്ത് ആദ്യം

10:59 AM Jan 05, 2021 | Deepika.com
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത മകനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ മാതാവ് അറസ്റ്റിൽ. തിരുവനന്തപുരത്താണു സംഭവം. വക്കം സ്വദേശിനിയായ യുവതിയാണു പോക്സോ നിയമപ്രകാരം അറസ്റ്റിലായത്.

മൂന്നു കുട്ടികളുടെ മാതാവായ യുവതി ഇളയ കുട്ടിയെയാണു ലൈംഗികമായി പീഡിപ്പിച്ചത്. 2018 ലാണ് സംഭവം നടന്നതെന്നു പോലീസ് പറയുന്നു. കുടുംബപ്രശ്നങ്ങളെ തുടർന്നു കുട്ടികളുടെ മാതാവും പിതാവും വേർപിരിഞ്ഞാണു കഴിയുന്നത്. രണ്ടു കുട്ടികൾ പിതാവിനൊപ്പവും, ഇളയ കുട്ടി മാതാവിനൊപ്പവുമാണ് താമസിച്ചിരുന്നത്. ഇതിനിടെ യുവതി കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

കുട്ടിയുടെ അച്ഛൻ ചൈൽഡ് ലൈനിൽ പരാതി നൽകിയതോടെയാണു സംഭവം പുറത്തറിയുന്നത്. തുടർന്നു ചൈൽഡ് വെൽഫയർ കമ്മിറ്റി പോലീസിനെ വിവരമറിക്കുകയായിരുന്നു. കുട്ടിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

അത്യപൂർവമായ പരാതിയായതിനാൽ വിശദമായ അന്വേഷണത്തിനും തെളിവുശേഖരണത്തിനും ശേഷമാണു നടപടിക്കുതയാറായതെന്നു പോലീസ് അറിയിച്ചു. മകനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അമ്മ അറസ്റ്റിലാകുന്നതു സംസ്ഥാനത്തുതന്നെ ആദ്യമാണെന്നും പോലീസ് പറയുന്നു.