കോവിഡ് വാക്സിൻ വിതരണ തിയതി ഉടൻ പ്രഖ്യാപിക്കും; വിതരണം ഈയാഴ്ച മുതൽ

09:48 AM Jan 05, 2021 | Deepika.com
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിൻ വിതരണത്തിന്‍റെ തിയതി ഉടൻ പ്രഖ്യാപിച്ചേക്കും. ഈയാഴ്ച തന്നെ വിതരണം ആരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ബുധനാഴ്ച മുതൽ രാജ്യത്ത് വാക്സിൻ വിതരണം ആരംഭിച്ചേക്കുമെന്നു നേരത്തെ, റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഒൗദ്യോഗിക സ്ഥിരീകരണം വന്നിരുന്നില്ല.

ആദ്യഘട്ടത്തിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീൽഡ് വാക്സിന്‍റെ അഞ്ചു കോടിഡോസുകളും ഭാരത് ബയോടെക്കിന്‍റെ കോവാക്സിന്‍റെ ഒരു കോടി ഡോസുകളുമാണ് വിതരണത്തിനായി തയാറാക്കിയിരിക്കുന്നത്. ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ കോവിഡ് മുന്നണി പോരാളികൾക്കും അടിയന്തര ചികിത്സ ആവശ്യമുള്ളവർക്കും വിതരണം നടത്താനാണു സർക്കാരിന്‍റെ പദ്ധതി. വാക്സിൻ വിതരണത്തിനുള്ള ഡ്രൈ റണ്‍ കഴിഞ്ഞ ദിവസം എല്ലാ സംസ്ഥാനങ്ങളിലുമായി പൂർത്തിയാക്കിയിരുന്നു.

രണ്ടു വാക്സിനുകളും 100 ശതമാനം സുരക്ഷിതമാണെന്നും കോവിഷീൽഡ് 70.42 ശതമാനം ഫലപ്രദവും കോവാക്സിൻ ശക്തമായ രോഗപ്രതിരോധ ശേഷിയുള്ളതാണെന്നുമാണ് ഡ്രഗ് കണ്‍ട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) വാദിക്കുന്നത്. ഓക്സ്ഫഡ് സർവകലാശാല, അസ്ട്രാസനേക എന്നിവരുമായി ചേർന്നാണു സിറം ഇൻസ്റ്റിറ്റ്യൂട്ട് കോവിഷീൽഡ് വാക്സിൻ വികസിപ്പിച്ചെടുത്തത്. ഭാരത് ബയോടെക് ഐസിഎംആറിന്‍റെ സഹകരണത്തോടെ കോവാക്സിനും വികസിപ്പിച്ചു.

അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച ഭാരത് ബയോടെക്കിന്‍റെ കോവിഡ് വാക്സിൻ 12 വയസിനു മുകളിലുള്ളവരിൽ പരീക്ഷണം നടത്താൻ ഡിസിജിഐ അനുമതി നൽകിയിട്ടുണ്ട്. ഭാരത് ബയോടെക്കിൻറെ കോവാക്സിൻ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാക്കുന്നതിനു മുന്പേയാണ് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയതെന്ന ആരോപണം നിലനിൽക്കുന്നതിനിടെയാണ് കേന്ദ്രസർക്കാരിന്‍റെ പുതിയ നടപടി.

കോവിഷീൽഡിനും കോവാക്സിനും അടിയന്തര ഉപയോഗത്തിന് ഡിസിജിഐ അന്തിമ അനുമതി നൽകിയിരുന്നെങ്കിലും വിതരണത്തിനും ഉപയോഗത്തിനും ചില ഉപാധികൾ വച്ചിരുന്നു. ഈ നിയന്ത്രണങ്ങളെക്കുറിച്ചും ഉപാധികളെക്കുറിച്ചും വിശദമാക്കാൻ ഡിസിജിഐ തയാറായതുമില്ല. ഇതിനു പിന്നാലെ മൂന്നാം ഘട്ട പരീക്ഷണം തുടരുന്ന കോവാക്സിന് അനുമതി നൽകിയതിനെ ചോദ്യംചെയ്ത് ശശി തരൂർ എംപി അടക്കമുള്ളവർ രംഗത്തെത്തിയതോടെ, കോവിഷീൽഡ് വാക്സിൻ ഉപയോഗിച്ചതിനു ശേഷമേ കോവാക്സിൻ ഉപയോഗിക്കുകയുള്ളുവെന്ന് എയിംസ് ഡയറക്ടർ ഡോ. രണ്‍ദീപ് ഗുലേറിയ വ്യക്തമാക്കിയിരുന്നു.

കോവാക്സിൻ ഉപയോഗത്തിനു നിയന്ത്രണങ്ങളുള്ളത് ഫലപ്രാപ്തിയിലുള്ള ഉറപ്പുകുറവുകൊണ്ടാണെന്ന ആരോപണങ്ങൾ നിഷേധിച്ച് ഭാരത് ബയോടെക് ചീഫ് മാനേജിംഗ് ഡയറക്ടർ ഡോ. കൃഷ്ണ എല്ല രംഗത്തെത്തി. വാക്സിൻ നിർമാണത്തിലുള്ള തങ്ങളുടെ പ്രവൃത്തി പരിചയം അന്താരാഷ്ട്ര തലത്തിൽത്തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ്. വാക്സിൻ നിർമാണം പൂർത്തിയാക്കിയതിൽ ഇന്ത്യൻ കന്പനിക്കെതിരേ ലോകത്തെ മറ്റു കന്പനികൾ കിംവദന്തികൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.