തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ തര്‍ക്കഭൂമിയില്‍ നിന്നും കുടിയൊഴുപ്പിക്കുന്നതിനിടെ ജീവനൊടുക്കിയ ദമ്പതികളുടെ മക്കള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് സിപിഎം.
മരിച്ച രാജന്റെയും അമ്പിളിയുടെയും മൂത്ത മകന് രാഹുലിന് സിപിഎം സഹകരണ ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്തു. രാഹുലിന് നെല്ലിമൂട് സഹകരണ ബാങ്കില്‍ ജോലി നല്‍കുമെന്ന് നെയ്യാറ്റിന്‍കര എംഎല്‍എ കെ. അന്‍സലന്‍ പറഞ്ഞു.
അതേസമയം, സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. മരിച്ച ദമ്പതികളുടെ വീട്ടിലെത്തി ക്രൈംബ്രാഞ്ച് സിഐ മക്കളുടെ മൊഴി രേഖപ്പെടുത്തി.
അടുത്ത ദിവസം തന്നെ അയൽവാസിയായ പരാതിക്കാരി ശാന്തയിൽ നിന്നും വിവരങ്ങൾ തേടാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.
മാതാപിതാക്കൾ മരിച്ച് അനാഥരായ കുട്ടികളുടെ പഠന ചിലവുകൾ ഉൾപ്പടെ സർക്കാർ നേരത്തെ ഏറ്റെടുത്തിരുന്നു. മക്കൾ ഇരുവർക്കും അഞ്ച് ലക്ഷം രൂപ വീതം സഹായധനം നൽകാനും മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.
നെയ്യാറ്റിൻകരയിൽ മരിച്ച ദമ്പതികളുടെ മകന് ജോലി വാഗ്ദാനം ചെയ്ത് സിപിഎം
02:00 PM Jan 04, 2021 | Deepika.com