നല്ല കാര്യം ചെയ്യുന്പോൾ പിന്തുണയ്ക്കണം; വാക്സിനെ എതിർത്ത തരൂരിനെതിരേ വി. മുരളീധരൻ

02:07 PM Jan 03, 2021 | Deepika.com
ന്യൂഡൽഹി: അടിയന്തര ഉപയോഗത്തിനായി തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിന് അനുമതി നൽകിയ കേന്ദ്ര സർക്കാർ നടപടിയെ വിമർശിച്ച ശശി തരൂർ എംപിക്കെതിരെ കേന്ദ്രമന്ത്രി വി. മുരളീധരൻ. അന്താരാഷ്ട്ര തലത്തിലുള്ള അംഗീകാരം ലഭിച്ച വാക്സിനെതിരെ തരൂർ തടസം നിൽക്കുന്നത് എന്തിനെന്നാണ് വി. മുരളീധരന്‍റെ ചോദ്യം. നല്ല കാര്യങ്ങൾ ചെയ്യുന്പോൾ പിന്തുണയ്ക്കണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും വി. മുരളീധരൻ പറഞ്ഞു.

കോവാക്സിൻ മൂന്നാംഘട്ട പരീക്ഷണം പൂർത്തിയാകും മുന്പ് അനുമതി നൽകിയത് അപകടകരമാണെന്നും നടപടി അപക്വമാണെന്നുമാണ് തരൂർ പറഞ്ഞത്. പരീക്ഷണം പൂർത്തിയാക്കിയ ഓക്സ്ഫഡ് വാക്സിൻ കോവിഷീൽഡുമായി മുന്നോട്ടുപോകാമെന്നും തരൂർ കൂട്ടിച്ചേർത്തു.

രാജ്യത്ത് രണ്ടു കോവിഡ് വാക്സിനുകളുടെ ഉപയോഗത്തിനു ഡ്രഗ്സ് കണ്‍ട്രോളർ ജനറൽ (ഡിസിജിഐ) അനുമതി നൽകിയിരുന്നു. അടിയന്തരഘട്ടത്തിൽ ഉപയോഗിക്കാനുള്ള അനുമതിയാണു നൽകിയിരിക്കുന്നത്. ഡിസിജിഐയുടെ അനുമതി ലഭിച്ചതോടെ കോവിഡ് വാക്സിൻ വിതരണം ചെയ്യാനാകും.

സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീൽഡിനു പുറമേ ഭാരത് ബയോടെക്കിന്‍റെ കോവാക്സിനുമാണ് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിരിക്കുന്നത്. ഇതോടെ പൂർണമായും ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ കോവിഡ് പ്രതിരോധ വാക്സിനാകും കോവാക്സിൻ.

വിദഗ്ധ സമിതി വാക്സിൻ ഉപയോഗത്തിന് അംഗീകാരം നൽകിയതോടെ ഡിസിജിഐ അന്തിമ അനുമതി നൽകുകയും സർക്കാർ വാക്സിൻ വിതരണത്തിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്യും. കോവിഷീൽഡ്, കോവാക്സിൻ എന്നിവയുടെ പ്രസന്േ‍റഷൻ വെള്ളിയാഴ്ച വിദഗ്ധ സമിതിക്കു മുന്പാകെ നടത്തിയിരുന്നു.

ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ചുമായും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായും ചേർന്നാണു ഭാരത് ബയോടെക് കോവാക്സിൻ നിർമിച്ചത്. അടിയന്തര ഉപയോഗത്തിനായി കോവാക്സിന് അനുമതി നൽകണമെന്ന് കാട്ടി ഡിസംബർ ഏഴിനു തന്നെ ഭാരത് ബയോടെക് അപേക്ഷ നൽകിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം വിദഗ്ധ സമിതി ഇവരുടെ ക്ലിനിക്കൽ പരീക്ഷണം ഉൾപ്പെടെ വിവരങ്ങൾ പരിശോധിച്ച ശേഷം ശിപാർശ ചെയ്യുകയായിരുന്നു.

വിശദീകരണങ്ങൾ നൽകുന്നതിനു സമയം തേടിയതിനാൽ ഫൈസർ വാക്സിന് അംഗീകാരം നൽകുന്നതു വൈകുമെന്നാണു സൂചന. സൈഡസ് കാഡിലയുടെ സൈകോവ്ഡി, ഡോ. റെഡ്ഡീസ് ലബോറട്ടറീസ് നിർമിക്കുന്ന റഷ്യയുടെ സ്ഫുട്നിക് അഞ്ച് എന്നീ വാക്സിനുകളും അനുമതി കാക്കുകയാണ്.