പാർട്ടിക്കിടെ കാമുകന് "അവിഹിതം’; ചോദ്യം ചെയ്ത പെണ്‍കുട്ടിയെ കൊലപ്പെടുത്തി

10:24 AM Jan 03, 2021 | Deepika.com
മുംബൈ: മുംബൈയിൽ പുതുവർഷാഘോഷത്തിനിടെ സുഹൃത്തുക്കൾ ചേർന്ന് പെണ്‍കുട്ടിയെ കൊലപ്പെടുത്തി. ജയ്ഹിന്ദ് കോളജിൽ സൈക്കോളജി വിദ്യാർഥിനിയായ ജാൻവി കുക്രേജയാണ് കൊല്ലപ്പെട്ടത്. ഖർ മേഖലയിൽ ഭഗവതി ഹൈറ്റ്സിലെ സുഹൃത്തിന്‍റെ വീട്ടിലാണു സംഭവം. സംഭവത്തിൽ ജാൻവിയുടെ കാമുകനെയും സുഹൃത്തായ യുവതിയേയും പോലീസ് അറസ്റ്റ് ചെയ്തു.

സുഹൃത്തായ ദിവ്യ പടൻകറുടെ വീട്ടിലായിരുന്നു പാർട്ടി. ഒന്നാം തിയതി 12.15 വരെ കുടുംബത്തിനൊപ്പം അച്ഛന്‍റെ ജൻമദിനാഘോഷത്തിലായിരുന്നു ജാൻവി. ഇതിനുശേഷമാണ് പെണ്‍കുട്ടി പാർട്ടിക്കെത്തുന്നത്. ജാൻവിയുടെ കാമുകനായ ശ്രീ ജോഗ്ധൻകറും പാർട്ടിക്കെത്തിയിരുന്നു. പാർട്ടിക്കിടെ ശ്രീയെയും ദിവ്യയെയും ഒന്നിച്ചുകണ്ടതിനെ ജാൻവി ചോദ്യം ചെയ്തു. ഇതാണു പ്രശ്നങ്ങൾക്ക് ഇടയാക്കിയത്.

തുടർന്ന് താഴേക്കു പോകാനായി സ്റ്റെപ്പിനരികിലെത്തിയ ജാൻവിയെ ശ്രീയും ദിവ്യയും പിന്തുടർന്നെത്തി താഴേക്കു തള്ളുകയും നിലത്ത് തലയിടിച്ച് ജാൻവി മരിക്കുകയുമായിരുന്നെന്നു പോലീസ് പറഞ്ഞു. കീറിയ ഷർട്ടുമായി ജാൻവിയുടെ കാമുകൻ കെട്ടിടത്തിൽനിന്നു പുറത്തുപോകുന്ന ദൃശ്യങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്.