ബിനീഷിന് ക്ലീൻചിറ്റില്ലെന്ന് എൻസിബി

10:48 AM Nov 21, 2020 | Deepika.com
ബംഗളൂരു: മയക്കുമരുന്നു കേസിൽ ബിനീഷ് കോടിയേരിക്ക് ക്ലീൻചിറ്റില്ലെന്ന് (നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ) എൻസിബി. ആവശ്യമെങ്കിൽ ബിനീഷിനെ ഇനിയും ചോദ്യം ചെയ്യുമെന്നും എൻസിബി അറിയിച്ചു.

നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടർന്നു വെള്ളിയാഴ്ച ബിനീഷ് കോടിയേരിയെ പ്രത്യേക എൻഡിപിഎസ് കോടതി റിമാൻഡ് ചെയ്തിരുന്നു.

നാലു ദിവസമാണ് എൻസിബി ബിനീഷിനെ ചോദ്യംചെയ്തത്. മയക്കുമരുന്നുകേസുമായി ബന്ധപ്പെട്ട പണമിടപാടിൽ ഒക്ടോബർ 29നായിരുന്നു എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്(ഇഡി) ബിനീഷിനെ അറസ്റ്റ് ചെയ്തത്.

നിരവധി ദിവസങ്ങൾ ചോദ്യംചെയ്തശേഷം ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലേക്കു മാറ്റിയിരുന്നു. നവംബർ 17നാണ് എൻസിബി ബിനീഷിനെ അറസ്റ്റ് ചെയ്തത്. ബിനീഷിന്‍റെ സുഹൃത്തും മലയാളിയുമായ അനൂപ് മുഹമ്മദിനെ എൻസിബി അറസ്റ്റ് ചെയ്തതോടെയാണ് അന്വേഷണം ബിനീഷിലേക്കെത്തിയത്.