ഏജൻസികൾക്കു രാഷ്ട്രീയലക്ഷ്യം, സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം: സിപിഎം

06:43 PM Nov 20, 2020 | Deepika.com
തിരുവനന്തപുരം: അന്വേഷണ ഏജൻസികൾ സത്യം കണ്ടെത്തുന്നതിനു പകരം രാഷ്ട്രീയ ലക്ഷ്യവുമായി മുന്നോട്ടുപോകുകയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ.

എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്നു പറയുന്പോൾ അതിന്‍റെ നേതൃത്വം വഹിക്കുന്ന മുഖ്യമന്ത്രിയെയാണു ലക്ഷ്യമിടുന്നത്. അന്വേഷണ രീതികൾ നോക്കിയാൽ മുഖ്യമന്ത്രിയെ കുടുക്കാനാകുമോ എന്നുള്ള നിലയിലേക്ക് അന്വേഷണം വഴിതിരിച്ചു വിടാൻ ശ്രമിച്ചു എന്നു വ്യക്തമാണെന്നും അദ്ദേഹം ആരോപിച്ചു.

കേസുകളിൽ ശരിയായ അന്വേഷണം നടക്കണമെന്നാണ് മുഖ്യമന്ത്രി ആഗ്രഹിച്ചത്. വളഞ്ഞവഴി സ്വീകരിക്കാത്ത രാഷ്ട്രീയ നേതൃത്വ ശൈലിയാണ് മുഖ്യമന്ത്രിയുടേത്. ആ നിലയിലാണ് ഏത് അന്വേഷണ ഏജൻസിയേയും കേരളത്തിലേക്ക് സ്വാഗതം ചെയ്തത്. എന്നാൽ അന്വേഷണ ഏജൻസികൾ സത്യം കണ്ടെത്തുന്നതിന് പകരം രാഷ്ട്രീയ ലക്ഷ്യവുമായി മുന്നോട്ടുപോയാൽ എതിർക്കേണ്ടിവരുമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

നേരത്തെ സ്വപ്നയുടേതായി പുറത്തുവന്ന വിവരങ്ങൾ പ്രതിപക്ഷം ആവർത്തിച്ചിരുന്നു. അക്കാര്യത്തിൽ അന്നൊന്നും പ്രതിപക്ഷത്തിനു സംശയമുണ്ടായില്ലേയെന്നും വിജയരാഘവൻ ചോദിച്ചു.