ഐക്യം തകര്‍ക്കാൻ ബിജെപി കണ്ടെത്തിയ പദമാണ് ലൗ ജിഹാദ്: അശോക് ഗെഹ്‌ലോട്ട്

03:38 PM Nov 20, 2020 | Deepika.com
ജയ്പുർ: രാജ്യത്തെ വിഭജിക്കാനും സാമുദായിക ഐക്യത്തെ തകര്‍ക്കാനും ബിജെപി കണ്ടെത്തിയ പദമാണ് ലൗ ജിഹാദെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ട്വിറ്ററില്‍ കൂടിയാണ് അദ്ദേഹം രൂക്ഷ വിമര്‍ശനമുന്നയിച്ചത്.

ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളില്‍ ലൗ ജിഹാദിനെതിരെ നിയമനിര്‍മാണം നടത്തുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ഗെഹ്‌ലോട്ടിന്‍റെ ആരോപണം.

ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാനുള്ള പൗരന്മാരുടെ വ്യക്തിസ്വാതന്ത്രത്തെയും ഭരണഘടന വ്യവസ്ഥകളെയും ബിജെപി ലംഘിക്കുകയാണ്. ലൗ ജിഹാദ് എന്നതിന് നിയമത്തില്‍ വ്യക്തമായ വ്യാഖ്യാനമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ പറഞ്ഞതാണ്. വിവാഹം എന്നത് ഓരോരുത്തരുടെയും വ്യക്തിസ്വാതന്ത്രമാണ്. ഇതിനെ തടസപ്പെടുത്താന്‍ നിയമം നിര്‍മിക്കുന്നത് ഭരണഘടന വിരുദ്ധമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.