കൊച്ചി: ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടില്‍ അടച്ചത് കള്ളപ്പണമാണെന്ന് മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞ് സമ്മതിച്ചതായി വിജിലന്‍സ്. കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലും ജാമ്യാപേക്ഷയെ എതിര്‍ത്ത് സമര്‍പ്പിച്ച ഹര്‍ജിയിലുമാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
2017ല്‍ ചന്ദ്രികയുടെ അക്കൗണ്ടില്‍ കണക്കില്‍പ്പെടാത്ത നാലരക്കോടി രൂപയുടെ നിക്ഷേപമുണ്ടെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ഇതിന് ഇബ്രാഹിം കുഞ്ഞ് പിഴയടച്ചിരുന്നു. എന്നാല്‍ ഈ വിവരം വിജിലന്‍സിനോട് ഇബ്രാഹിം കുഞ്ഞ് പറഞ്ഞിരുന്നില്ല.
കഴിഞ്ഞ ദിവസം ഇബ്രാഹിം കുഞ്ഞിന്റെ വീട്ടില്‍ നടന്ന പരിശോധനയില്‍ പിഴ അടച്ചതിന്റെ രസീതുകള്‍ വിജിലന്‍സ് കണ്ടെത്തി.
ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിൽ കള്ളപ്പണമെത്തിയെന്ന് സമ്മതിച്ച് ഇബ്രാഹിംകുഞ്ഞ്
11:29 AM Nov 20, 2020 | Deepika.com