തിരുവനന്തപുരം: ശബ്ദസന്ദേശം സ്വപ്ന സുരേഷിന്റേത് തന്നെയാണോയെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കില്ലെന്ന് റിപ്പോര്‍ട്ട്. ദക്ഷിണ മേഖല ജയില്‍ ഡിഐജി അജയകുമാറാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
ശബ്ദവുമായി സാമ്യമുണ്ടെന്നും എന്നാല്‍ തന്റെ ശബ്ദമാണോയെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കില്ലെന്നും സ്വപ്ന ഡിഐജിക്ക് മൊഴി നല്കി. അതേസമയം തന്നെ, ഈ ശബ്ദസന്ദേശം അട്ടക്കുളങ്ങര ജയിലില്‍ റിക്കാര്‍ഡ് ചെയ്തതല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ശബ്ദസന്ദേശത്തില്‍ കൂടുതലും കൃത്യമായ മലയാളത്തിലാണ് സംസാരം. രണ്ടോ മൂന്നോ വാക്കേ ഇംഗ്ലിഷിലുള്ളൂ. എന്നാല്‍ താന്‍ മലയാളം പഠിച്ചിട്ടില്ലാത്തതിനാല്‍ കൂടുതലും ഇംഗ്ലിഷിലാണ് സംസാരിക്കുന്നത്. മലയാളം സംസാരിച്ചാലും അറിയാതെ ഇംഗ്ലിഷ് വാക്കുകളാകും കൂടുതലും കടന്നുവരികയെന്നും സ്വപ്ന ജയില്‍ ഡിഐജിയോട് പറഞ്ഞു.
അന്നത്തെ മാനസിക, ശാരീരിക സ്ഥിതി അത്രയും പ്രയാസകരമായിരുന്നു. അതിനാലാണ് ഓര്മ വരാത്തതെന്നും സ്വപ്ന വ്യക്തമാക്കി. ജയിൽ ഡിജിപി ഋഷിരാജ് സിംഗിനാണ് ജയിൽ ഡിഐജി റിപ്പോർട്ട് കൈമാറിയത്. ശബ്ദസന്ദേശം കൃത്രിമമാണോയെന്ന് വിശദ അന്വേഷണം നടത്തണമെന്നും ഡിഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ശബ്ദസന്ദേശം സ്വപ്നയുടേതെന്ന് സ്ഥിരീകരിക്കാൻ സാധിക്കില്ലെന്ന് റിപ്പോർട്ട്
10:15 AM Nov 20, 2020 | Deepika.com