ശ്രീനഗർ: ജമ്മുകാഷ്മീരിൽ സൈന്യം തകർത്തത് വൻ ഭീകരാക്രമണ പദ്ധതിയെന്ന് ഐജി മുകേഷ് സിംഗ്. ട്രക്കിൽ ശ്രീനഗറിലേക്ക് പോകും വഴിയാണ് അതിർത്തിയിൽ നിന്ന് നുഴഞ്ഞ് കയറിയ ജയ്ഷെ മുഹമ്മദ് ഭീകരർ കുടുങ്ങിയത്.
സുരക്ഷാ സൈനികർ ട്രക്കിനടുത്ത് എത്തിയപ്പോഴേക്കും ഭീകരർ വെടിയുതിർത്തു. തുടർന്ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ നാല് ഭീകരർ കൊല്ലപ്പെട്ടു. ഭീകരരിൽ നിന്നും 11 എകെ 47 തോക്കുകൾ, മൂന്ന് പിസ്റ്റൾ, 29 ഗ്രനേഡ് എന്നിവ കണ്ടെത്തിയെന്ന് മുകേഷ് സിംഗ് പറഞ്ഞു.
ട്രക്ക് ഡ്രൈവർ രക്ഷപെട്ടുവെന്നും ജമ്മുകാഷ്മീരിലെ തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനെത്തിയ ഭീകരരാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
കാഷ്മീരിൽ സുരക്ഷാസേന തകർത്തത് വൻ ഭീകരാക്രമണ പദ്ധതി
01:51 PM Nov 19, 2020 | Deepika.com