നിതീഷ് കുമാറിനൊപ്പം 14 പേർ സത്യപ്രതിജ്ഞ ചെയ്യും; ചടങ്ങിൽ അമിത് ഷാ പങ്കെടുക്കും

03:25 PM Nov 16, 2020 | Deepika.com
പാറ്റ്ന: ബിഹാറില്‍ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന നിതീഷ് കുമാറിനൊപ്പം 14 പേർ കൂടി സത്യപ്രതിജ്ഞ ചെയ്യും. ബിജെപി നേതാക്കളായ തര്‍കിഷോര്‍ പ്രസാദും രേണുദേവിയുമാണ് ഉപമുഖ്യമന്ത്രിമാരായി അധികാരമേല്‍ക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഉപമുഖ്യമന്ത്രിയായി സുശീല്‍ മോദി തുടരില്ല.

സത്യപ്രതിജ്ഞ ചടങ്ങിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പങ്കെടുക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വൈകുന്നേരം നാലരക്ക് രാജ്ഭവനിൽ വച്ചാണ് ചടങ്ങുകൾ നടക്കുക.

എൻഡിഎ നിയമസഭാകക്ഷി നേതാവായി ഞായറാഴ്ച തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ നിതീഷ് ഗവർണറെ സന്ദർശിച്ചിരുന്നു. സ്പീക്കര്‍ പദവിക്ക് ബിജെപിയും ജെഡിയുവും ഒരു പോലെ അവകാശവാദം ഉന്നയിക്കുന്നുണ്ട്.