ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ടവർ ചോദ്യം ചെയ്യലിന് സഹകരിക്കുന്നില്ലെന്ന് ഇഡി

12:09 PM Nov 16, 2020 | Deepika.com
ബംഗളൂരു: ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യുന്നതിന് വിളിപ്പിച്ചവര്‍ സഹകരിക്കുന്നില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ്. അബ്ദുൾ ലത്തീഫ്, റഷീദ്, എസ്. അരുൺ എന്നിവർ സഹകരിക്കുന്നില്ലെന്നാണ് ഇഡി വ്യക്തമാക്കുന്നത്.

ചോദ്യം ചെയ്യുന്നതിനായി മൂന്ന് പേരോടും ബുധനാഴ്ച ഹാജരാകണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നു. എന്നാൽ അബ്ദുൾ ലത്തീഫിനെയും റഷീദിനെയും ബന്ധപ്പെടാനാകുന്നില്ലെന്നും പത്ത് ദിവസത്തേക്ക് ഹാജരാകാൻ സാധിക്കില്ലെന്നുമാണ് അരുൺ അറിയിച്ചുവെന്നും ഇഡി പറയുന്നു.

ബിനീഷിന്‍റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്ന 18-ാം തീയതി, ബിനീഷിന്‍റെ സുഹൃത്തുക്കളുടെ നിലപാട് അന്വേഷണ സംഘം കോടതിയെ അറിയിക്കും. ഇനിയും ഹാജരായില്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് ഇഡി കടക്കും.