ബിജെപിക്കെതിരെ ബദലാകാൻ കോൺഗ്രസിന് സാധിക്കുന്നില്ല: രൂക്ഷ വിമർശനവുമായി കപിൽ സിബൽ

08:40 AM Nov 16, 2020 | Deepika.com
ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി മുതർന്ന നേതാവ് കപിൽ സിബൽ. ബിഹാറിലെ തോൽവിയുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം വിമർശനമുന്നയിച്ചത്.

ബിജെപിക്കെതിരെ ശക്തമായ ബദലാകാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്നും ജനങ്ങളുടെ വിശ്വാസം നേടാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിഹാറിലെന്നല്ല രാജ്യത്ത് ഒരിടത്തും ബിജെപിക്ക് ബദലാകാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. ഉത്തരേന്ത്യയില്‍ പാര്‍ട്ടിയുടെ പ്രസക്തി നഷ്ടമായി. ബിജെപിക്ക് ബദലായി ജനം കോണ്‍ഗ്രസിനെ കാണുന്നില്ല. തെറ്റുതിരുത്താന്‍ നേതൃത്വം തയാറായില്ലെങ്കില്‍ ഇനിയും പിന്നിലാകും.

വിഷയങ്ങളെല്ലാം നേതൃത്വത്തിന് മുന്നില്‍ ഉന്നയിച്ചെങ്കിലും മുഖം തിരിക്കുകയാണ്. പാര്‍ട്ടിയില്‍ വിഷയങ്ങള്‍ പറയാന്‍ വേദി ഇല്ലാത്തതിനാലാണ് പരസ്യമായി പ്രതികരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബിഹാറിൽ 70 സീറ്റിൽ മത്സരിച്ച കോൺഗ്രസ് കാര്യമായ സീറ്റുകൾ നേടാതെ പോയതാണ് മഹാസഖ്യത്തിന് തിരിച്ചടിയായത്.