ബിഹാര്‍ പ്രചാരണത്തിനിടെ രാഹുല്‍ സുഖവാസത്തിനു പോയി: ആര്‍ജെഡി

09:24 PM Nov 14, 2020 | Deepika.com
ന്യൂഡല്‍ഹി: ബിഹാറില്‍ തെരഞ്ഞെടുപ്പു പ്രചാരണം ചൂടു പിടിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഷിംലയില്‍ സുഖവാസത്തിനു പോയിരിക്കുകയായിരുന്നുവെന്ന് ആര്‍ജെഡി. മഹാസഖ്യത്തില്‍ 70 സീറ്റു ചോദിച്ചു മേടിച്ച കോണ്‍ഗ്രസിന് 70 റാലികള്‍ പോലും നടത്താനായില്ലെന്നും ആര്‍ജെഡി നേതാവ് ശിവാനന്ദ് തിവാരി കുറ്റപ്പെടുത്തി.

പ്രതിപക്ഷ മഹാസഖ്യത്തിനു ബിഹാറിലെ ഭരണം തലനാരിഴയ്ക്കു നഷ്ടമായതിനു പിന്നാലെയാണ് കോണ്‍ഗ്രസിനും രാഹുലിനുമെതിരേ രൂക്ഷ വിമര്‍ശനവുമായി ആര്‍ജെഡി രംഗത്തെത്തിയത്. ബിഹാറിലെ നേരിയ തോല്‍വിക്കു കാരണം കോണ്‍ഗ്രസിനാണെന്ന് നേരത്തെ സിപിഐഎംഎല്‍ അടക്കമുള്ള ഇടതുപാര്‍ട്ടികളും കുറ്റപ്പെടുത്തിയിരുന്നു.

ബിഹാറിലെ പ്രചാരണം കൊടുമ്പിരി കൊണ്ട സമയത്ത് സഹോദരി പ്രിയങ്ക ഗാന്ധി വദ്രയുടെ ഷിംലയിലെ പുതിയ വീട്ടില്‍ അവധി ആഘോഷിക്കാനാണു രാഹുല്‍ പോയത്. രാഹുലും പ്രിയങ്കയും രാജകുമാരനെയും രാജകുമാരിയെയും പോലെയാണു പെരുമാറുന്നത്.

ബിഹാര്‍ തെരഞ്ഞെടുപ്പിന്‍റെ പ്രാധാന്യം രാഹുലും കോണ്‍ഗ്രസും മനസിലാക്കിയില്ല. തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള തേജസ്വി യാദവിന്‍റെ പരിശ്രമങ്ങളെ തകര്‍ക്കുകയാണു കോണ്‍ഗ്രസ് ചെയ്തത്. ബിജെപിക്കെതിരായ മഹാസഖ്യത്തെ നയിക്കാന്‍ സാധിക്കില്ലെന്ന് കോണ്‍ഗ്രസ് ഒരിക്കല്‍കൂടി തെളിയിച്ചു- തിവാരി കുറ്റപ്പെടുത്തി.

കോണ്‍ഗ്രസിന്‍റെ നിലപാടുകള്‍ മൂലമാണ് ബിഹാറിലെ പ്രധാന പാര്‍ട്ടികളായ വികാസ്ഷീല്‍ ഇന്‍സാന്‍ പാര്‍ട്ടിയെയും (വിഐപി), ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയെയും (എച്ച്എഎം) മഹാഗഡ്ബന്ധനില്‍ ഉള്‍പ്പെടുത്താന്‍ കഴിയാതെ പോയത്. 70 സീറ്റ് കിട്ടിയില്ലെങ്കില്‍ മഹാസഖ്യത്തില്‍ ചേരില്ലെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ ഭീഷണി. സീറ്റില്‍ മാത്രമായിരുന്നു കോണ്‍ഗ്രസിന്‍റെ താത്പര്യമെന്നും ജെഡിയു നേതാവ് ആരോപിച്ചു.