അതിർത്തി സംഘർഷം; പാക് നയതന്ത്ര പ്രതിനിധിയെ ഇന്ത്യ വിളിച്ചുവരുത്തി

07:25 PM Nov 14, 2020 | Deepika.com
ശ്രീനഗർ: ജമ്മു കാഷ്മീരിലെ നിയന്ത്രണരേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് ഷെൽ ആക്രമണം നടത്തിയ സംഭവത്തിൽ പാക്കിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു. നേരത്തെ വിദേശകാര്യമന്ത്രാലയ ജോയിന്‍റ് സെക്രട്ടറി ജെ.പി സിംഗ് പാക്ക് ഹൈക്കമ്മിഷനെ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനു പുറമെയാണ് പാക് നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചത്.

നിരപരാധികളായ ഗ്രാമീണരെ പാക് സൈന്യം ലക്ഷ്യമിടുന്നതിൽ ശക്തമായി അപലപിക്കുന്നതായി വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. നിയന്ത്രണ രേഖയിൽ‌ നടത്തിയ വെടിവയ്പിലൂടെ ജമ്മുകാഷ്മീരിലെ സമാധനം തകർക്കാനും സംഘർഷം സൃഷ്ടിക്കാനുമായി ഉത്സവ കാലം തന്നെ തെരഞ്ഞെടുത്തത് വളരെ പരിതാപകരമാണ്. വിഷയത്തിൽ ഇന്ത്യയുടെ പ്രതിഷേധം പാക് നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി അറിയിച്ചതായും വിദേശകാര്യമന്ത്രാലയം ട്വീറ്റ് ചെയ്തു.

വെള്ളിയാഴ്ച പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ഇന്ത്യൻ നയതന്ത്രപ്രതിനിധിയെ രണ്ടുതവണ വിളിപ്പിച്ചിരുന്നു. പാക് സൈന്യം നടത്തിയ ആക്രമണത്തിൽ നാലു സൈനികരും ആറു നാട്ടുകാരും കൊല്ലപ്പെട്ടിരുന്നു. ഇന്ത്യയുടെ ശക്തമായ പ്രത്യാക്രമണത്തിൽ പാക്കിസ്ഥാന്‍റെ എട്ടു സൈനികരെങ്കിലും കൊല്ലപ്പെട്ടിരിക്കാമെന്നാണു റിപ്പോർട്ടുകൾ.

ജമ്മുകാഷ്മീർ‌ നിയന്ത്രണ രേഖയോടു ചേർന്നുള്ള ഉറി, പൂഞ്ച്, കുപ്‍വാര എന്നിവിടങ്ങളിലാണു പാക്ക് സൈന്യം ആക്രമണം നടത്തിയത്. ഒരാഴ്ചയ്ക്കിടെ പാക്കിസ്ഥാൻ നടത്തുന്ന രണ്ടാമത്തെ വെടിനിർത്തൽ കരാർ ലംഘനമാണിത്.

പാക് ആക്രമണത്തോട് ശക്തമായി പ്രതികരിച്ച ഇന്ത്യ അതിർത്തിയിലെ നിരവധി പാക് ബങ്കറുകൾ തകർത്തു. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങളും സൈന്യം പു റത്തുവിട്ടു. ക്യാപ്റ്റൻ ഉൾപ്പെടെ മൂന്നു കരസേനാ സൈനികരും ഒരു ബിഎസ്എഫ് സബ് ഇൻസ്പെക്ടറുമാണു വീരമൃത്യു വരിച്ചത്. ഡാവർ, കെരൻ, ഉറി, നൗഗാം, ഹാജി പീർ സെക്ടറുകളിലായിരുന്നു മോർട്ടോറുകളും മറ്റ് ആയുധങ്ങളും ഉപയോഗിച്ചുള്ള പാക് ആക്രണം.

മൂന്നു സൈനികർ ബാരാമുള്ളയിലെ നംബ്ല സെക്ടറിലും ബിഎസ്എഫ് സബ് ഇൻസ്പെക്ടർ രാകേഷ് ഡോവൽ(39) ഹാജിപീർ സെക്ടറിലുമാണ് വീരമ്യുത്യു വരിച്ചതെന്ന് സൈനികകേന്ദ്രങ്ങൾ അറിയിച്ചു. ബാരാമുള്ളയിലെ ഉറിക്കു സമീപം കാമൽകോട്ടിൽ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിലാണു രണ്ടു ഗ്രാമീണർ കൊല്ലപ്പെട്ടത്.

നിരവധിപേർക്കു പരിക്കേൽക്കുകയും ചെയ്തു. ഇതിനുപുറമേ ബന്ദിപോറയിൽ ഗ്രസ് സെക്ടറിലെ ഇസ്മാർഗ്, കുപ്‌വാരയിലെ കെരാൻ എന്നിവിടങ്ങളിലും പാക്കിസ്ഥാൻ ആക്രമണം നടത്തി. പാക് വെടിവയ്പിനിടെ ഇന്ത്യയിലേക്കു നുഴഞ്ഞുകയറാൻ ഭീകരർ ശ്രമിച്ചെങ്കിലും സൈന്യം ഇവരെ തുരത്തി.