ശ്രീനഗർ: ജമ്മുകാഷ്മീരിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ നടത്തിയ ഷെൽ ആക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നൽകി. ഇന്ത്യയുടെ ആക്രമണത്തിൽ നിരവധി പാക് പോസ്റ്റുകൾ തകർന്നു. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ സൈന്യം പുറത്തുവിട്ടു.
ജമ്മുകാഷ്മീരിലെ ബാരാമുള്ള, കുപ്വാര, ബന്ദിപോര ജില്ലകളിലെ ഉറി, നംഗം, താംഗ്ധർ, കെരൺ, ഗുരസ് എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന പാക് ബങ്കറുകൾ മിസൈലുകളും റോക്കറ്റുകളും ഉപയോഗിച്ച് തകർത്തു.
കേരൻ മേഖലയിൽ നിന്ന് ചില ഭീകരർ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പാക്ക് വെടിവയ്പ് ഉണ്ടായത്. ഇന്ത്യയുടെ തിരിച്ചടിയിൽ ഏഴ് പാക്ക് സൈനികർ കൊല്ലപ്പെടുകയും 12 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
പാക് സൈന്യം നടത്തിയ ഷെൽ ആക്രമണത്തിൽ നാല് സൈനികർ ഉൾപ്പെടെ ഏഴു പേരാണ് ഇന്ത്യക്ക് നഷ്ടമായത്.
അതിർത്തിയിലെ പാക് പ്രകോപനം; ശക്തമായി തിരിച്ചടിച്ച് ഇന്ത്യ
10:56 PM Nov 13, 2020 | Deepika.com