കോടിയേരി വിഷയം സിപിഎം ആഭ്യന്തരപ്രശ്നം; അഭിപ്രായം പറയാനില്ലെന്ന് കാനം

07:12 PM Nov 13, 2020 | Deepika.com
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും മാറിയതിനെ കുറിച്ച് അഭിപ്രായം പറയാനില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കോടിയേരി ഒഴിഞ്ഞത് സിപിഎമ്മിന്‍റെ ആഭ്യന്തരപ്രശ്നമാണ്. ഒരാള്‍ക്ക് അസുഖം വന്നാല്‍ അവധിയെടുക്കേണ്ടേ എന്നും കാനം ചോദിച്ചു.

തുടർ ചികിത്സ ആവശ്യമായതിനാൽ സെക്രട്ടറി ചുമതലയിൽനിന്നും അവധി അനുവദിക്കണമെന്ന കോടിയേരിയുടെ ആവശ്യം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിക്കുകയായിരുന്നു. കോടിയേരിയുടെ സ്ഥാനമൊഴിയൽ പിബിയും കേന്ദ്ര കമ്മിറ്റിയും അംഗീകരിച്ചിട്ടുണ്ട്. എ. വിജയരാഘവനാണ് താത്കാലിക ചുമതല.

അവധി എത്രകാലത്തേക്കാണെന്ന് വ്യക്തമാക്കിയിട്ടില്ല. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മകന്‍റെ പേരിലുള്ള ആരോപണങ്ങൾ ശക്തമായ സാഹചര്യത്തിലാണ് കോടിയേരി മാറി നിൽക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നും സൂചനകളുണ്ട്.