ബിഹാർ മുഖ്യമന്ത്രിയെ എൻഡിഎ തീരുമാനിക്കും; ഉറപ്പുപറയാതെ നിതീഷ്കുമാർ

07:38 PM Nov 12, 2020 | Deepika.com
പാറ്റ്ന: ബിഹാറിൽ ആരു മുഖ്യമന്ത്രിയാകുമെന്ന കാര്യം എൻഡിഎ തീരുമാനിക്കുമെന്നു ജെഡിയു അധ്യക്ഷൻ നിതീഷ് കുമാർ. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം. നിതീഷ് തന്നെ മുഖ്യമന്ത്രിയാകുമെന്ന ബിജെപിയുടെ മുന്പത്തെ പ്രസ്താവനയുടെ വിരുദ്ധമായാണു നിതീഷിന്‍റെ വാക്കുകൾ.

എൽജെപിയുടെയും ചിരാഗ് പസ്വാന്‍റെയും കാര്യത്തിലും എൻഡിഎ തീരുമാനം കൈക്കൊള്ളുമെന്നും നിതീഷ് പറഞ്ഞു. ജെഡിയു മത്സരിച്ച മണ്ഡങ്ങളിലെ എൽജെപിയുടെ സാന്നിധ്യം പാർട്ടിയുടെ വിജയങ്ങളെ ബാധിച്ചിട്ടുണ്ടെന്നും നിതീഷ് തുറന്നുസമ്മതിച്ചു.

ഒറ്റയ്ക്കു മത്സരിക്കാനുള്ള ചിരാഗിന്‍റെ തീരുമാനമാണ് ജെഡിയുവിനെ ബിജെപിക്കു പിന്നിൽ മുന്നണിയിൽ രണ്ടാം സ്ഥാനത്ത് എത്തിച്ചതെന്നാണു വിലയിരുത്തൽ. 2015-ൽ 71 സീറ്റുകൾ ലഭിച്ച ജെഡിയു ഇക്കുറി 43 സീറ്റുകളിൽ മാത്രമാണ് വിജയിച്ചത്. ഇതോടെ വീണ്ടും മുഖ്യമന്ത്രിയാകണമെങ്കിൽ ബിജെപിയുടെ ദയ വേണം എന്ന നിലയിലേക്ക് നിതീഷിനു താഴേണ്ടിവന്നിട്ടുണ്ട്.