സ്വപ്ന ശിവശങ്കറിനെതിരെ മൊഴി നൽകിയത് സമ്മർദം മൂലം: അഭിഭാഷകൻ

02:18 PM Nov 12, 2020 | Deepika.com
കൊച്ചി: സ്വപ്‌ന സുരേഷ് ശിവശങ്കറിനെതിരെ മൊഴി നല്‍കിയത് സമ്മര്‍ദം മൂലമെന്ന് ശിവശങ്കറിന്‍റെ അഭിഭാഷകന്‍. ശിവശങ്കറിന്‍റെ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു അഭിഭാഷകന്‍റെ വാദം.

നേരത്തെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തപ്പോഴൊന്നും സ്വപ്‌ന ഈ മൊഴി നല്‍കിയിട്ടില്ല. കേസിന്‍റെ ലക്ഷ്യം മുഖ്യമന്ത്രിയുടെ ഓഫീസ് ആണ്. ഇഡി കേസ് കൃത്യമായ തെളിവില്ലാതെയുള്ളതാണ്. ഇഡി, എന്‍ഐഎ കേസുകള്‍ തമ്മില്‍ പൊരുത്തക്കേടുകളുണ്ടെന്നും അഭിഭാഷകൻ വാദിച്ചു.

2019ലാണ് സ്വർണക്കടത്ത് നടന്നത്‌. ലോക്കർ തുടങ്ങിയത് 2018 ഓഗസ്റ്റിലും. അപ്പോൾ എങ്ങനെയാണ് കള്ളക്കടത്തിന് വേണ്ടിയാണ് ലോക്കർ തുടങ്ങിയതെന്ന് പറയാൻ കഴിയുന്നത്. കേസുകൾ മൊഴികളുടെ അടിസ്ഥാനത്തിൽ മാത്രമാണ്. ശിവശങ്കർ വിളിച്ചത് കസ്റ്റംസിനെ അല്ല, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥനെയാണെന്നും അഭിഭാഷകൻ വാദിച്ചു.

ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ ബി. രാമൻപിള്ളയാണ് ശിവശങ്കറിന് വേണ്ടി കോടതിയിൽ ഹാജരായത്.