തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രണ്ടു പഴ്സനൽ സ്റ്റാഫ് അംഗങ്ങളെകൂടി കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുമെന്നു സൂചന. അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ കൂടാതെയാണിത്.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഫയലുകളിൽ കൃത്രിമം നടന്നിരിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതോടെ ഇക്കാര്യങ്ങളിൽ വ്യക്തത വരുമെന്നാണ് ഏജൻസികൾ പ്രതീക്ഷിക്കുന്നത്.
കോവിഡ് പോസിറ്റീവായതിനെത്തുടർന്ന് അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ ആശുപത്രിയിലാണ്. നെഗറ്റീവായതിനുശേഷം രവീന്ദ്രനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തശേഷമായിരിക്കും മറ്റു രണ്ടുപേരുടെ ചോദ്യം ചെയ്യൽ.
മുഖ്യമന്ത്രിയുടെ രണ്ടു പഴ്സനൽ സ്റ്റാഫ് അംഗങ്ങളെകൂടി ചോദ്യം ചെയ്തേക്കും
06:38 PM Nov 11, 2020 | Deepika.com