മുഖ്യമന്ത്രിയുടെ ഓഫീസിൽ നടക്കുന്നത് അഴിമതിയും കള്ളപ്പണ ഇടപാടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസാണ് കള്ളക്കടത്തു സംഘത്തെ നിയന്ത്രിച്ചത് . പൊതുജനവിശ്വാസം സംരക്ഷിക്കേണ്ട ശിവശങ്കറിനെ പോലെയുള്ള ആള് ഇത്തരത്തില്‍ കള്ളക്കടത്തിന് കൂട്ടുനിന്നത് അതീവ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല വ്യക്തമാക്കി.
സ്വര്‍ണകടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ഒരു ബന്ധവുമില്ലെന്ന മുഖ്യന്ത്രിയുടെ ആവര്‍ത്തിച്ചുള്ള കള്ളം ഇഡിയുടെ റിപ്പോര്‍ട്ടോടെ ഇപ്പോള്‍ പൊളിഞ്ഞിരിക്കുകയാണ്. നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തുന്നുവെന്ന വിവരം മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലര്‍ക്കും അറിയാമായിരുന്നുവെന്നാണ് സ്വപ്ന ഇഡിക്ക് മൊഴി നല്‍കിയിരിക്കുന്നത്.
ഈയൊരു സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് ആ കസേരയിലിരിക്കന് ഇനി ഒരു നിമിഷം പോലും അര്‍ഹതയില്ല. ഖാലിദ് സ്വപ്നയ്ക്ക് നല്കിയ ഒരു കോടി രൂപ ശിവശങ്കറിനുള്ള കോഴയായിരുന്നു എന്നാണ് ഇഡി ചൂണ്ടിക്കാട്ടുന്നത്. പ്രതിപക്ഷം പറഞ്ഞതെല്ലാം ഇപ്പോള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു.
കള്ളക്കടത്തുകാര്‍ക്ക് താങ്ങും തണലുമാവുകയാണ് മുഖ്യമന്ത്രി. സര്‍ക്കാര്‍ പദ്ധതികളെല്ലാം ഒന്നിന് പുറകെ ഒന്നായി സംശയത്തിന്റെ നിഴലില്‍ വരുന്നു. ഇതിന്റെ സംക്ഷിപ്ത രൂപമാണ് കോടതിയില്‍ ഇഡി കൊടുത്ത റിപ്പോര്‍ട്ട്. എന്നാല്‍ എല്ലാത്തിനേയും പാര്‍ട്ടിയെ ഇറക്കി പ്രതിരോധിക്കുകയാണ് മുഖ്യമന്ത്രി. തട്ടിപ്പും വെട്ടിപ്പും നടത്തിയിട്ട് രക്ഷപ്പെടാന്‍ പാര്‍ട്ടിയെ ഉപയോഗിക്കുന്നു
സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ ഐടി അറ്റ് സ്കൂള്‍ പദ്ധതിക്ക് പിന്നിലും സ്വര്‍ണക്കള്ളക്കടത്തുകാര്‍ക്ക് ബന്ധമുണ്ട്. സ്കൂളില്‍ വിതരണം ചെയ്ത ഉപകരണങ്ങളുടെ ഗുണ നിലവാരം പരിശോധിക്കണം. വ്യാപകമായ പരാതി ഇതിനെ പറ്റി ഉയര്‍ന്ന് വരികയാണെന്നും ചെന്നിത്തല ആരോപിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നടക്കുന്നത് അഴിമതിയും കള്ളപ്പണ ഇടപാടുമെന്ന് ചെന്നിത്തല
03:19 PM Nov 11, 2020 | Deepika.com