മുന്നണിയിൽ സീറ്റ് കുറഞ്ഞത് മുഖ്യമന്ത്രി സ്ഥാനത്തിന് തടസമല്ലെന്ന് ജെഡിയു

10:48 AM Nov 11, 2020 | Deepika.com
‌പാറ്റ്ന: ബിഹാറിൽ നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാകുമെന്ന് ജെഡിയു സംസ്ഥാന അധ്യക്ഷൻ വിസിഷ്ഠ് നാരായൺ സിംഗ്. നിതീഷ് കുമാർ വ്യക്തി മാത്രമല്ല നേതാവ് കൂടിയാണെന്നും മുന്നണിയിൽ സീറ്റ് കുറഞ്ഞത് മുഖ്യമന്ത്രി സ്ഥാനത്തിന് തടസമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ധാർമികത ചർച്ചയാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മണിക്കൂറുകൾ നീണ്ട ആകാംക്ഷയ്ക്ക് വിരാമമിട്ടാണ് ബിഹാറിൽ എൻഡിഎ മുന്നണി അധികാരമുറപ്പിച്ചത്. നിതീഷ് കുമാറിന് ബിജെപി മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തുവെങ്കിലും ബിജെപി തന്നെയാണ് സഖ്യത്തിലെ ഏറ്റവും വലിയ കക്ഷി. ജെഡിയു 43 സീറ്റുകളിൽ വിജയിച്ചപ്പോൾ ബിജെപി സ്വന്തമാക്കിയത് 74 സീറ്റുകളാണ്.