കോഴിക്കോട്: അഴിക്കോട് പ്ലസ്ടു കോഴക്കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി കെ.എം. ഷാജി എംഎല്‍എ ഇന്ന് വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസില്‍ ഹാജരായി. ചൊവ്വാഴ്ചയും ഷാജിയെ ഇഡി ചോദ്യം ചെയ്തിരുന്നു. പതിമൂന്നര മണിക്കൂര്‍ സമയം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഷാജിയെ ഇഡി വിട്ടത്. ഇഡിയുടെ കോഴിക്കോട്ടെ ഓഫീസിൽ വച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.
കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുത്തുന്നതിനായാണ് അദ്ദേഹത്തെ ഇന്നും ഇഡി വിളിപ്പിച്ചത്. ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നൽകിയെന്നും തനിക്കെതിരെയുള്ള വിജിലന്‍സ് കേസുകള്‍ രാഷ്ട്രിയ പ്രേരിതമാണെന്നുമായിരുന്നു ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ശേഷം ഷാജി പ്രതികരിച്ചത്.
അതേസമയം, വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് കൂടുതല്‍ രേഖകള്‍ ഹാജരാക്കാനും ഇഡി കെ.എം. ഷാജിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ കെ.എം. ഷാജിയുടെ ഭാര്യയെയും ഇഡി ചോദ്യം ചെയ്തിരുന്നു.
പ്ലസ്ടു കോഴക്കേസ്; ചോദ്യം ചെയ്യലിനായി കെ.എം. ഷാജി വീണ്ടും ഇഡി ഓഫീസിലെത്തി
10:27 AM Nov 11, 2020 | Deepika.com