പറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വൈകുന്നതിനിടെ ഗുരുതര ആരോപണവുമായി ആർജെഡി. ഇതുവരെയുള്ള വോട്ടെണ്ണൽ പ്രകാരം മഹാസഖ്യം 119 സീറ്റുകളിൽ വിജയിച്ചുവെന്നും എന്നാൽ റിട്ടേണിംഗ് ഓഫീസർ സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്നും ആർജെഡി ആരോപിച്ചു.
ജയിച്ച 119 സീറ്റുകളുടെ പട്ടിക അടക്കം പുറത്തുവിട്ടാണ് ആർജെഡിയുടെ ആരോപണം. വിജയിച്ച സ്ഥാനാർഥികളെ റിട്ടേണിംഗ ഓഫീസർ നേരത്തെ അഭിനന്ദിച്ചിരുന്നു. എന്നാൽ പിന്നീട് അവരെല്ലാം തോറ്റെന്ന് പറഞ്ഞ് റിട്ടേണിംഗ് ഓഫീസർ സർട്ടിഫിക്കറ്റ് നൽകുന്നില്ല എന്നാണ് ആർജെഡിയുടെ ആരോപണം.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലെ കണക്കുകളിലും ഈ സ്ഥാനാർഥികളെല്ലാം വിജയിച്ചെന്നാണ് കാണിക്കുന്നത്. ഇത്തരം കൊള്ളകൾ ജനാധിപത്യത്തിന് ചേരുന്നതല്ലെന്നും ആർജെഡി വ്യക്തമാക്കി.
മഹാസഖ്യം 119 സീറ്റുകൾ വിജയിച്ചിട്ടും ചാനലുകളിൽ കാണിക്കുന്നത് 110 സീറ്റുകളിൽ വിജയിച്ചെന്നാണ്. മുഖ്യമന്ത്രി നിതീഷ് കുമാർ തെരഞ്ഞെടുപ്പ് ഓഫീസർമാരെ സ്വാധീനിക്കുകയാണെന്നും ആർജെഡി ആരോപിച്ചു.
മഹാസഖ്യം 119 സീറ്റിൽ വിജയിച്ചെന്ന് ആർജെഡി; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു
04:04 AM Nov 11, 2020 | Deepika.com