ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പിൽ പ്രതികരണവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇടത് പാർട്ടികളെ എഴുതി തള്ളുന്നത് തെറ്റെന്ന് തെളിയിച്ച തെരഞ്ഞെടുപ്പാണ് നടന്നതെന്നും കൂടൂതൽ സീറ്റുകൾ നൽകിയിരുന്നെങ്കിൽ വിജയിക്കാൻ സാധിക്കുമായിരുന്നുവെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു.
ബിഹാറിൽ മഹാഗഡ്ബന്റെ ഭാഗമായാണ് ഇടതുപാർട്ടികൾ മത്സരിച്ചത്. സിപിഎം, സിപിഐ(എംഎൽ), സിപിഐ എന്നീ പാർട്ടികളാണ് മത്സരിച്ചത്. സിപിഎം രണ്ട് സീറ്റിൽ വിജയിച്ചു. സിപിഐ(എംഎൽ) 11 സീറ്റിലും സിപിഐ രണ്ട് സീറ്റിലുമാണ് ജയിച്ചത്. മികച്ച പ്രകടനമാണ് ഇടതുകക്ഷികൾ നടത്തിയതെന്ന് വിലയിരുത്തപ്പെടുന്നു.
ഇടത് പാർട്ടികളെ എഴുതി തള്ളാനാവില്ലെന്ന് തെളിഞ്ഞു: സീതാറാം യെച്ചൂരി
04:40 AM Nov 11, 2020 | Deepika.com