6010 പേർക്കുകൂടി ചൊവ്വാഴ്ച കോവിഡ്; 28 മരണം; സംസ്ഥാനത്ത് ആകെ 1742 മരണം

06:05 PM Nov 10, 2020 | Deepika.com
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച 6010 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. കോഴിക്കോട് 807, തൃശൂർ 711, മലപ്പുറം 685, ആലപ്പുഴ 641, എറണാകുളം 583, തിരുവനന്തപുരം 567, കൊല്ലം 431, കോട്ടയം 426, പാലക്കാട് 342, കണ്ണൂർ 301, പത്തനംതിട്ട 234, വയനാട് 112, ഇടുക്കി 89, കാസർഗോഡ് 81 എന്നിങ്ങനെയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്.

28 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവന്തപുരം പെരുങ്കടവിള സ്വദേശി കൃഷ്ണൻകുട്ടി (57), നെല്ലിമൂട് സ്വദേശി തങ്കരാജൻ നാടാർ (57), പ്ലാമൂട്ടുകട സ്വദേശി ജെറാൾഡ് (63), ഉൗരൂട്ടന്പലം സ്വദേശി മധു (55), ചിറയിൻകീഴ് സ്വദേശിനി ഡി. രാഹില (71), പോത്തൻകോട് സ്വദേശി ചക്രപാണി (75), കൊല്ലം മഞ്ഞപ്പാറ സ്വദേശി തോമസ് (71), കണ്ണനല്ലൂർ സ്വദേശി കെ. ജോർജ് (88), ഫരീദിയ നഗർ സ്വദേശിനി സൈനബ താജുദീൻ (54), പത്തനംതിട്ട റാന്നി സ്വദേശിനി അനിത (51), കോട്ടയം സ്വദേശി ഇബ്രാഹീം കുട്ടി (75), ചങ്ങനാശേരി സ്വദേശിനി ശാന്തി (37), കൂവപ്പള്ളി സ്വദേശി സെയ്ദലവി (72), കാഞ്ഞിരപ്പള്ളി സ്വദേശി വിനുകുട്ടൻ (27), എറണാകുളം മുരികുംപാടം സ്വദേശി ടി.ടി. ജോസഫ് (77), തൃശൂർ ഇരിങ്ങാലക്കുട സ്വദേശി എം.കെ. ചന്ദ്രൻ (72), മുണ്ടൂർ സ്വദേശി ശശിധരൻ (67), ഇരിങ്ങാലക്കുട സ്വദേശി ജോണി (57), പാലക്കാട് മണ്ണാർകാട് സ്വദേശി ഹംസ (70), ചിറ്റിലഞ്ചേരി സ്വദേശിനി സൗമ്യ (35), തേങ്കുറിശി സ്വദേശിനി തങ്കമ്മ പണിക്കത്തിയാർ (84), മലപ്പുറം സ്വദേശിനി ഫാത്തിമ (80), കോഴിക്കോട് അരൂർ സ്വദേശി നാണു (58), കല്ലായി സ്വദേശി മൊയ്ദീൻ (79), കന്നുക്കര സ്വദേശി രവീന്ദ്രൻ (75), കണ്ണൂർ തളിപ്പറന്പ് സ്വദേശി മുഹമ്മദ് സെയ്ദ് (62), നടുവിൽ സ്വദേശി കെ.പി. അഹമ്മദ് (86), മുണ്ടല്ലൂർ സ്വദേശി പി.കെ. സുലൈമാൻ (68), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1742 ആയി. ഇതുകൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

രോഗം സ്ഥിരീകരിച്ചവരിൽ 100 പേർ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 5188 പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 653 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 759, തൃശൂർ 685, മലപ്പുറം 645, ആലപ്പുഴ 628, എറണാകുളം 375, തിരുവനന്തപുരം 436, കൊല്ലം 425, കോട്ടയം 420, പാലക്കാട് 182, കണ്ണൂർ 220, പത്തനംതിട്ട 180, വയനാട് 104, ഇടുക്കി 57, കാസർഗോഡ് 72 എന്നിങ്ങനെയാണ് സന്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6698 പേരുടെ പരിശോധനാഫലം നെഗറ്റീവായി. തിരുവനന്തപുരം 580, കൊല്ലം 485, പത്തനംതിട്ട 175, ആലപ്പുഴ 559, കോട്ടയം 361, ഇടുക്കി 105, എറണാകുളം 1078, തൃശൂർ 1088, പാലക്കാട് 413, മലപ്പുറം 545, കോഴിക്കോട് 798, വയനാട് 135, കണ്ണൂർ 177, കാസർഗോഡ് 199 എന്നിങ്ങനേയാണ് പരിശോധനാ ഫലം ചൊവ്വാഴ്ച നെഗറ്റീവായത്. ഇതോടെ 78,694 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,15,158 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.