അധികാരം ഉറപ്പിച്ച് ശിവരാജ് സിംഗ് ചൗഹാൻ

02:49 PM Nov 10, 2020 | Deepika.com
ഭോപ്പാൽ: മധ്യപ്രദേശിൽ അധികാരം ഉറപ്പിച്ച് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ഉപതെരഞ്ഞെടുപ്പ് നടന്ന 28 സീറ്റുകളിൽ 21 സീറ്റുകളിലും ബിജെപി സ്ഥാനാർഥികൾ മുന്നിട്ട് നിൽക്കുകയാണ്. ഇവർ വിജയിച്ചാൽ കേവല ഭൂരിപക്ഷമായ 116 എന്ന മാന്ത്രികസംഖ്യ എളുപ്പത്തിൽ മറികടക്കാൻ ബിജെപിക്ക് സാധിക്കും.

ആറ് സീറ്റുകളിൽ മാത്രമാണ് കോണ്‍ഗ്രസ് മുന്നിട്ട് നിൽക്കുന്നത്. ബിഎസ്പി ഒരു സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. 229 അംഗ നിയമസഭയിൽ ബിജെപിക്ക് നിലവിൽ 107 എംഎൽഎമാരുടെ പിന്തുണയുണ്ട്. കോണ്‍ഗ്രസിന് 87 എംഎൽഎമാരുടെയും പിന്തുണയുണ്ട്.

ബിജെപിയെ പോലെ തന്നെ ജ്യോതിരാദിത്യ സിന്ധ്യയ്ക്കും നിർണായകമായിരുന്നു മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് വിട്ട് ബിജെപി പാളയത്തിലെത്തിയ സിന്ധ്യയ്ക്ക് കരുത്ത് തെളിയിക്കാനുള്ള ആവസരം കൂടിയായിരുന്നു ഇത്.

22 എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍നിന്ന് ബിജെപിയിലെത്തുകയും മൂന്ന് എംഎല്‍എമാര്‍ രാജിവയ്ക്കുകയും മറ്റു മൂന്ന് പേര്‍ മരിക്കുകയും ചെയ്തതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.