മുംബൈ: ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളിയതിനെ തുടർന്നു റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി സുപ്രീംകോടതിയെ സമീപിച്ചു. ആത്മഹത്യപ്രേരണക്കേസില്‍ റിമാന്‍ഡില്‍ കഴിയുകയാണ് അര്‍ണബ്. നവംബര്‍ നാലിനാണ് അര്‍ണബിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.
അര്‍ണബിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന വാദം തള്ളിയാണ് ദീപാവലി അവധിയായിട്ടും പ്രത്യേകം സമ്മേളിച്ച കോടതി ഇടക്കാലജാമ്യം നിഷേധിച്ചത്.
റിപ്പബ്ലിക് ടിവിയുടെ സ്റ്റുഡിയോ നിർമിച്ചതിനുള്ള 5.40 കോടി രൂപ ലഭിക്കാത്തതിലുള്ള മനോവിഷമത്തിൽ 2018ൽ ഇന്റീരിയർ ഡിസൈനർ അൻവയ് നായിക്കും(53) അമ്മ കുമുദി നായിക്കും 2018ൽ ആത്മഹത്യ ചെയ്തെന്ന കേസിലാണ് മുംബൈ ലോവർ പരേലിലെ വസതിയിൽനിന്ന് അർണബിനെ അറസ്റ്റ് ചെയ്തത്. അൻവയ്യുടെ ആത്മഹത്യാക്കുറിപ്പിൽ അർണബിന്റെ പേരു പരാമർശിച്ചിരുന്നു.
അർണബിനൊപ്പം പ്രതിചേർക്കപ്പെട്ട ഫിറോസ് ഷേക്ക്, നിതീഷ് സർദ എന്നിവരുടെ ജാമ്യാപേക്ഷകളും തള്ളിയിരുന്നു. കേസ് അന്വേഷണം റദ്ദാക്കണമെന്നും തങ്ങൾക്കെതിരെയുള്ള എഫ്ഐആർ ഇല്ലാതാക്കണമെന്നും ഹൈക്കോടതിയിൽ നല്കിയ ജാമ്യാപേക്ഷയിൽ മൂവരും അഭ്യർഥിച്ചിരുന്നു.
എഫ്ഐആർ ഇല്ലാതാക്കണമെന്ന അപേക്ഷയിൽ ഡിസംബർ പത്തിനു ഹൈക്കോടതി വാദം കേൾക്കും. മഹാരാഷ്ട്ര സർക്കാരിനെയും പോലീസിനെയും ടിവി ചാനലിലൂടെ വിമർശിച്ചതിനു പകരംവീട്ടുകയാണെന്ന് ജാമ്യാപേക്ഷയിൽ അർണബ് പറയുന്നു.
അര്‍ണബ് ഗോസ്വാമി സുപ്രീംകോടതിയിൽ
01:50 PM Nov 10, 2020 | Deepika.com