മധ്യപ്രദേശിൽ ബിജെപി ഭരണം തുടരുമോ, കോൺഗ്രസ് തിരിച്ചുവരുമോ; വോട്ടെണ്ണൽ തുടങ്ങി

08:34 AM Nov 10, 2020 | Deepika.com
ഭോപ്പാൽ: മധ്യപ്രദേശിൽ നിർണായ ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്.

മധ്യപ്രദേശിൽ ശിവരാജ് സിംഗ് ചൗഹൻ നയിക്കുന്ന ബിജെപി സർക്കാരിന് നിർണായകമാണ് ഉപതെരഞ്ഞെടുപ്പ്. അധികാരം നിലനിർത്തണമെങ്കിൽ ബിജെപിക്ക് ഒൻപത് സീറ്റുകൾ വിജയിക്കണം. അതേസമയം കൈവിട്ട് പോയ അധികാരം തിരിച്ചുപിടിക്കാനാണ് കമൽനാഥിന്‍റെ നേതൃത്വത്തിൽ കോൺഗ്രസ് ശ്രമിക്കുന്നത്.

28 സീറ്റുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 22 എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍നിന്ന് ബിജെപിയിലെത്തുകയും മൂന്ന് എംഎല്‍എമാര്‍ രാജിവയ്ക്കുകയും മറ്റു മൂന്ന് പേര്‍ മരിക്കുകയും ചെയ്തതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

2018-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഭൂരിഭാഗം മണ്ഡലങ്ങളിലും കോണ്‍ഗ്രസാണ് ജയിച്ചത്. 230 അംഗ നിയമസഭയില്‍ ബിജെപി സര്‍ക്കാരിന് 107 അംഗങ്ങളുടേയും കോണ്‍ഗ്രസിന് 87അംഗങ്ങളുടേയും പിന്തുണയുണ്ട്. കേവല ഭൂരിപക്ഷത്തിന് 116 സീറ്റാണ് വേണ്ടത്.