ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: ഉത്തരവാദി പൂക്കോയ തങ്ങളെന്ന് കമറുദ്ദീന്‍റെ മൊഴി

08:40 PM Nov 08, 2020 | Deepika.com
കാസർഗോഡ്: ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് കേസിൽ മാനേജിംഗ് ഡയറക്ടറും ലീഗ് ജില്ലാ പ്രവർത്തകസമിതിയംഗവുമായ ടി.കെ.പൂക്കോയ തങ്ങളെ പഴിചാരി മഞ്ചേശ്വരം എംഎൽഎ എം.സി.കമറുദ്ദീന്‍റെ മൊഴി.

എല്ലാം നല്ല നിലയിലെന്ന് പൂക്കോയ തങ്ങൾ തെറ്റിദ്ധരിപ്പിച്ചു. രാഷ്ട്രീയത്തിൽ സജീവമായതിനാൽ ജ്വല്ലറി കാര്യങ്ങൾ അറിഞ്ഞിരുന്നില്ല. താൻ ചെയർമാൻ ആണെന്നത് രേഖയിൽ മാത്രമാണെന്നും എല്ലാ ഇടപാടിനും ഉത്തരവാദി പൂക്കോയ തങ്ങൾ ആണെന്നും കമറുദ്ദീൻ മൊഴിയിൽ പറയുന്നു.

കേസിൽ തങ്ങൾ ഒന്നാം പ്രതിയും കമറുദ്ദീൻ രണ്ടാം പ്രതിയുമാണ്. കേസിൽ ഇരുവർക്കും തുല്യപങ്കാളിത്തമാണുള്ളത്. എംഎൽഎ സ്വാധീനമുപയോഗിച്ച് കേസ് അട്ടിമറിക്കാൻ സാധ്യതയുള്ളതിനാൽ ജാമ്യം അനുവദിക്കരുതെന്നും റിമാൻഡ് റിപ്പോർട്ട് പറയുന്നു.