കമറുദ്ദീനെതിരായ നിയമനടപടി അനിതരസാധാരണം: മുസ്‌ലിം ലീഗ്

02:04 PM Nov 08, 2020 | Deepika.com
കോഴിക്കോട്: എം.സി.കമറുദ്ദീൻ എംഎൽഎയ്ക്കെതിരായ നിയമനടപടി അനിതരസാധാരണമെന്ന് മുസ്‌ലിം ലീഗ്. ഭരണപക്ഷത്തിന് എതിരായ ആരോപണങ്ങൾ മറയ്ക്കാൻ കമറുദ്ദീനെ കരുവാക്കുകയായിരുന്നെന്ന് മുസ്‌ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ലീഗ് നേതൃയോഗത്തിനു ശേഷം തീരുമാനം വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

നിലനിൽക്കാത്ത വകുപ്പുകളാണ് കമറുദ്ദീനെതിരെ ചുമത്തിയത്. വാർത്ത സൃഷ്ടിക്കാൻ വേണ്ടിയാണ് അറസ്റ്റ് ചെയ്തത്. സർക്കാരിനെതിരായ അന്വഷണങ്ങളെ ബാലൻസ് ചെയ്യാനായിരുന്നു ഇത്. കേന്ദ്ര ഏജൻസികൾ വാർത്ത ചോർത്തുന്നു എന്നാണ് സർക്കാർ ആരോപിക്കുന്നത്. എന്നാൽ ഇവിടെ പോലീസ് ഉദ്യോഗസ്ഥർ നേരിട്ടെത്തി അറസ്റ്റ് ഉണ്ടാകുമെന്ന് മാധ്യമങ്ങളോട് പറയുകയാണ്.

കമറുദ്ദീനെ സ്ഥാനാർഥിയാക്കുമ്പോൾ ബിസിനസ് തകർന്ന വിവരം അറിഞ്ഞിരുന്നില്ല. ഫാഷൻ ഗോൾഡ് സംഭവത്തിൽ അഴിമതിയല്ല, കടച്ചവടം തകർന്ന് കടംവന്നതാണ്. നിക്ഷേപകരുടെ കടം വീട്ടണമെന്ന് വശ്യപ്പെട്ടിരുന്നു. എന്നാൽ അറസ്റ്റ് ഇതിനെയെല്ലാം ഇല്ലാതാക്കിയെന്നും ലീഗ് നേതൃത്വം പറഞ്ഞു.