വൈസ് പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ വനിത താനായിരിക്കാം, എന്നാൽ ഈ പദവിയിലെ അവസാനത്തെയാളാകില്ല. ഈ രാത്രി കാണുന്ന ഓരോ കൊച്ചു പെൺകുട്ടിക്കും ഇത് സാധ്യമാകുന്ന രാജ്യമാണിതെന്ന് മനസിലാകും- കമല ഹാരീസ് പറഞ്ഞു.
ഇത് പുതിയ പ്രഭാതമാണ്. മുറിവുണക്കുന്ന ഐക്യത്തിന്റെ വക്താവാണ് ബൈഡൻ. തുല്യതയ്ക്കായുള്ള കറുത്ത വർഗക്കാരായ സ്ത്രീകളുടെ പോരാട്ടത്തിന്റെ വിജയം കൂടിയാണിത്. അമേരിക്ക ജനാധിപത്യത്തിന്റെ അന്തസ് കാത്തുസൂക്ഷിച്ചെന്നും കമല കൂട്ടിച്ചേർത്തു. അമ്മ ശ്യാമള ഗോപാലൻ അടക്കമുള്ളവരുടെ ത്യാഗങ്ങളും സ്മരിച്ചു.