സന്ദീപ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നു

03:41 PM Oct 05, 2020 | Deepika.com
കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതികളിൽ ഒരാളായ സന്ദീപ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നു. ആലുവ ജുഡീഷൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മൊഴി രേഖപ്പെടുത്തുന്നത്. എറണാകുളം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് രഹസ്യമൊഴി രേഖപ്പെടുത്താൻ ഉത്തരവിട്ടത്.

രഹസ്യമൊഴി നൽകാൻ തയാറാണെന്ന് കാണിച്ച് സന്ദീപ് നായർ എൻഐഎ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. എൻഐഎ കോടതി അനുമതി നൽകിയതിനെ തുടർന്നാണ് സിആർപിസി 164 പ്രകാരം മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.

രഹസ്യമൊഴി രേഖപ്പെടുത്തണമെന്നും കേസിലെ മുഴുവന്‍ വിവരങ്ങളും തുറന്ന് പറയാന്‍ തയാറാണെന്നും സന്ദീപ് അറിയിച്ചിരുന്നു. ഭാവിയില്‍ ഈ മൊഴി തനിക്കെതിരായ തെളിവാകുമെന്ന ബോധ്യത്താലെയാണ് കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നതെന്നും സന്ദീപ് വ്യക്തമാക്കിയിരുന്നു.