തൃശൂർ: ദന്താശുപത്രിയിൽവച്ച് കുത്തേറ്റ് ചികിത്സയിലായിരുന്ന വനിതാ ഡോക്ടർ മരിച്ചു. മൂവാറ്റുപുഴ സ്വദേശി സോന ജോസ് (30) ആണ് മരിച്ചത്. സുഹൃത്തും ദന്താശുപത്രിയുടെ പാർട്നറുമായ മഹേഷാണ് കുത്തിയത്. കൊലപാതകത്തിനു പിന്നിൽ സാമ്പത്തിക പ്രശ്നങ്ങളെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കുട്ടനെല്ലൂരിലെ ദന്താശുപത്രിയിൽവച്ച് സോനയ്ക്ക് കുത്തേറ്റത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. സോനയെ കുത്തിയശേഷം ഒളിവിൽ പോയ മഹേഷിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഭർത്താവുമായി വേർപിരിഞ്ഞ സോന കഴിഞ്ഞ രണ്ടു വർഷമായി മഹേഷിനൊപ്പം കുരിയാച്ചിറയിൽ ഒന്നിച്ച് താമസിച്ച് വരികയായിരുന്നു. സാമ്പത്തിക ഇടപാടുകളിലെ തർക്കത്തെ തുടർന്ന് മഹേഷിനെതിരേ സോന പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് മഹേഷ് ദന്താശുപത്രിയിലെത്തി സോനയെ ആക്രമിച്ചത്.
തൃശൂരിൽ സുഹൃത്തിന്റെ കുത്തേറ്റ വനിതാ ഡോക്ടർ മരിച്ചു
04:15 PM Oct 04, 2020 | Deepika.com