മോദിയുടേത് "അംബാനിക്കും അദാനിക്കും' വേണ്ടിയുള്ള സർക്കാർ: രാഹുൽ

03:50 PM Oct 04, 2020 | Deepika.com
അമൃത്സർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വിമർശനവുമായി കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. മോദിയുടേത് അംബാനിയുടേയും അദാനിയുടേയും പാവ സർക്കാരാണെന്ന് പഞ്ചാബിൽ കർഷകരെ അഭിസംബോധന ചെയ്യവെ രാഹുൽ പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പുതിയ മൂന്ന് കർ‌ഷക നിയമങ്ങളും റദ്ദാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

കോവിഡ് കാലത്ത് സർക്കാർ പാർലമെന്‍റിൽ കർഷക നിയമങ്ങൾ കൊണ്ടു വരേണ്ട ആവശ്യം എന്തായിരുന്നുവെന്നും രാഹുൽ ചോദിച്ചു. പാവപ്പെട്ടവനും കർഷകനും കേന്ദ്രം ഒരു സഹായവും ചെയ്തിട്ടില്ല. കഴിഞ്ഞ ആറു വർഷമായി മോദി നുണ പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയാണെന്നും രാഹുൽ വിമർശിച്ചു.

കാർഷിക ബില്ലിനെതിരായ പ്രതിഷേധ സമരങ്ങളിൽ പങ്കെടുക്കാനായാണ് രാഹുൽ പഞ്ചാബിലെത്തിയത്. മൂന്ന് ദിവസത്തെ ട്രാക്ടര്‍ റാലിയാണ് പഞ്ചാബില്‍ സംഘടിപ്പിക്കുന്നത്. മോദി സര്‍ക്കാരിന്‍റെ കാര്‍ഷിക വിരുദ്ധ ബില്ലുകള്‍ക്കെതിരെ ഇതിനകം ശക്തമായ കര്‍ഷക പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുന്ന സംസ്ഥാനമാണ് പഞ്ചാബ്.